കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

താരാട്ട്

മീന്കുളത്തി അമ്മയെ ഇന്നെത്ര വട്ടം തൊഴുതിട്ടും മതിയാവാത്ത പോലെ. ഒന്ന് കൂടി കയ്യിലെ കുഞ്ഞു കടലാസിലേക്ക് നോക്കി ഉറപ്പു വരുത്തി, ബാക്കി ഉണ്ടായിരുന്ന നേര്‍ച്ചകള്‍ ഒക്കെ ഇതാ ചെയ്തു കഴിഞ്ഞു.
മറക്കാതിരിക്കാന്‍ എന്തും സ്വന്തം ഡയറിയില്‍ കുറിച്ചു വയ്ക്കുന്ന പതിവ് വിലാസിനി ടീച്ചര്‍ക്ക്‌ പണ്ട് തൊട്ടേ ഉള്ള ഒരു ശീലമാണ്. നേര്‍ച്ചകള്‍ നെരുമ്ബൊഴ് അതും എഴുതി വെക്കും. കുറച്ചു വര്‍ഷങ്ങളായി ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകലെ അമേരിക്കയില്‍ കഴിയുന്ന തന്റെ ഒരേ ഒരു മോള്‍ക്ക്‌ ഒരു കുഞ്ഞി കാലുണ്ടായി കാണണം എന്ന് മാത്രം. വര്‍ഷങ്ങള്‍ പത്തു കഴിഞ്ഞിരിക്കുന്ന പ്രാര്‍ത്ഥന തുടങ്ങിയിട്ട്, ഇപ്പോഴാണ് ദേവി ആ പ്രാര്‍ത്ഥന കേട്ടത്. മനസ്സ് സന്തോഷം കൊണ്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.
ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ നടയില്‍ വന്നു തൊഴുന്നത് ഒരു പതിവാണ് . കല്യാണം കഴിഞ്ഞിട്ടും ആ പതിവ് തെട്ടികേണ്ടി വന്നിട്ടില്ല. ശങ്കരന്‍ സാറും ഇതേ നാട്ടുകാരന്‍ തന്നെ. കല്യാണത്തിന് മുമ്പേ മുത്തശിയുടെ കയ്യില്‍ തൂങ്ങി വന്നു കൊണ്ടിരുന്ന കുട്ടി കല്യാണം കഴിഞ്ഞപ്പോ സാറിന്റെ കൂടെ വരാന്‍ തുടങ്ങി.
എന്ത് പ്രാര്‍ത്ഥിച്ചാലും സാധിക്കാതെ പോയിട്ടില്ല. ഈ ഒരു പ്രാര്‍ത്ഥനയ്ക്ക് കുറച്ചു കാല താമസം ഉണ്ടായി എന്ന് മാത്രം.
തൊഴുതിട്ടു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോ മനസ്സ് ഒന്ന് പിടഞ്ഞുവോ ? ഇനി കുറച്ചു കാലം ഇവിടെ തൊഴാന്‍ കഴിയില്ല എന്ന ചിന്തയാണ് വിലാസിനി ടീച്ചറെ വേധനിപിച്ച്ചത്. ഇന്നത്തെ സന്ധ്യ മയങ്ങുമ്പോ ടീച്ചറും സാറും വിമാനത്തില്‍ പറക്കാന്‍ തുടങ്ങിയിരിക്കും , അവരുടെ മീനാക്ഷിയുടെ അടുത്തേക്ക്‌.

വീട്ടില്‍ എത്തിയിട്ട് , കൊണ്ട് പോകുവാന്‍ അടുക്കി വെച്ച പെട്ടികളില്‍ ഒന്നിനെ വീണ്ടും തുറന്നു നോക്കി. അതില്‍ നിറയെ പല നിറങ്ങളില്‍ കുഞ്ഞു ഉടുപുകള്‍ ആയിരുന്നു. കൊച്ചു മോളാണ് വരാന്‍ പോവ്വുന്നത് എന്ന് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ട് അതിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിലാസിനി ടീച്ചറും , ശങ്കരന്‍ മാഷും .
കുഞ്ഞു ഉടുപ്പകളില്‍ ഒന്നിനെ കയ്യില്‍ എടുത്തു ഉമ്മ വെച്ചു കൊണ്ട് ടീച്ചര്‍ പറഞ്ഞു " സാറേ, നമുക്ക് മോളെ"ഭദ്ര" എന്ന് വിളിക്കാം കേട്ടോ ".
ശങ്കരന്‍ സാര്‍ പെട്ടികള്‍ ഒന്ന് കൂടി തൂക്കി നോക്കുകയായിരുന്നു. ഭാര്യ പറഞ്ഞത് കേട്ടപ്പോ പെട്ടി താഴെ വെച്ചിട്ട് പറഞ്ഞു " അതിനിപ്പോ , നമ്മള്‍ തീരുമാനിച്ചാല്‍ പോരല്ലോ . അമേരികയില്‍ ഭദ്ര എന്ന പേരൊക്കെ വെക്കുമോ ആവോ ? " .
" അങ്ങനെയൊന്നും പറഞ്ഞാല്‍ പറ്റില്ല, ദേവിയെ പ്രാര്‍ത്ഥിച്ചു കിട്ടിയ നിധിയാ, നമുക്ക് അവളെ ഭദ്ര എന്ന് തന്നെ വിളിക്കണം . നമ്മള്‍ നമ്മുടെ മോള്‍ക്ക്‌ മീനാക്ഷി എന്ന പേരല്ലേ ഇട്ടതു. ആ പേരിട്ടിട്ടു അവളിപ്പോ എന്താ അമേരികയില്‍ ജീവിക്കുന്നില്ലെ ?"
" നീ അങ്ങനെ പറയണ്ട. മീനാക്ഷിയുടെ അമ്മ വിലാസിനി, ഒരു ചെറിയ ഗ്രാമത്തില്‍ കണക്കു പഠിപ്പിക്കുന്ന ടീച്ചര്‍, പക്ഷെ നമ്മുടെ കൊച്ചു മോളുടെ അമ്മ മീനാക്ഷി അമേരികയിലെ ഒരു അറിയപെടുന്ന ഡോക്ടര്‍ ആണ് . അവള്‍ നിന്റെ അഭിപ്രായത്തിനോട് യോജിക്കും എന്ന് തോന്നിയില്ല"
സാറ് പറഞ്ഞത് ശരിയാണ് എന്ന് തോന്നിയെങ്ങിലും " ഭദ്ര കുട്ടി, ചക്കര മോളെ " എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു ഉടുപുകളെ മാറോട്‌ അണച്ചു ടീച്ചര്‍.
" ഇതെന്താ വിലാസിനി ഈ പെട്ടിക്കു ഇന്നലേ തൂക്കിയത്തിലും കാണാം കൂടുതല്‍ ഉണ്ടല്ലോ ". സാര്‍ ഒരിത്തിരി ആശങ്കയോടെ ചോദിച്ചു .
" അത് ഞാന്‍ അതില ഉണ്ണിയപ്പത്തിന്റെ പൊതികള്‍ വെച്ചിരിക്കുനത് ".
" മൂന്നു കിലോ ഉണ്നിയപ്പമോ ?എടുത്തു മാട്ടിയിലെങ്ങില്‍ എയര്‍പോര്‍ട്ടില്‍ അവന്മാര്‍ ഇത് തൂക്കി ഏറിയും. വല്ല ബോംബാണെന്നു കരുതി നമ്മളെ വിചാരണ ചെയ്യും എന്ന എനിക്ക് സംശയം ."
" അയ്യോ കളിയാക്കല്ലേ സാറേ, പണ്ടേ അവള്‍ക്കു ഉണ്ണിയപ്പം എന്ന് വച്ചാല്‍ വലിയ ഇഷ്ട്ടാ. ഇപ്പൊ പിന്നെ കൂടുതല്‍ കൊതി ഉണ്ടാവില്ലേ. പിന്നെ ഇതൊക്കെ ഓരോ ചടങ്ങാ സാറേ. അങ്ങനെ കയ്യും വീശി പോവാന്‍ പറ്റുവോ. അതിപ്പോ അമേരിക്കയില്‍ ആണെങ്കിലും നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യണം. "

ഭാര്യയുടെ അടുത്തു വാദിച്ചു ജെയിക്കാന്‍ പറ്റില്ല എന്നൊന്നും ഇല്ലാ , പക്ഷെ വിലാസിനി ടീച്ചര്‍ വിഷമിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തത്‌ കൊണ്ട് മാത്രം ശങ്കരന്‍ സാറ് വാദിക്കാന്‍ നിന്നില്ല.
ദൈവ കാരുണ്യം കൊണ്ട് വലിയ ഭുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ അവരുടെ യാത്ര അവരെ അവരുടെ മകളുടെ അടുത്തു എത്തിച്ചു.
" ഇറുകി പിടിച്ച ജീന്‍സ് ആണല്ലോ ഇവള്‍ ഇപ്പോഴും ഇട്ടിരുക്കുന്നത് ". അവരെയും കാത്തു നില്‍ക്കുനുണ്ടായിരുന്ന മീനാക്ഷിയെ കണ്ണ്ടതും ആദ്യം ഇതാണ് വിലാസിനി ടീച്ചറുടെ മനസ്സില്‍ തോന്നിയ വിചാരം. " എട്ടു മാസമായില്ലേ, ഇവള്‍ക്കെന്താ ഒട്ടും വയര്‍ ഇല്ലാത്തെ ". മനസ്സില്‍ എന്തോ ഒരു ചെറിയ നീട്ടല്‍. ചിരിച്ചു കൊണ്ട് നില്‍കുന്ന മോളുടെ അടുത്തു ആധിയോടെ ഓടിയെത്തി അവര്‍. എന്ത് കൊട്നെന്നറിയില്ല മീനാക്ഷിയെ കെട്ടിപിടിച്ചു ഒരു പാട് നേരം കരഞ്ഞു വിലാസിനി ടീച്ചര്‍. കാറില്‍ അവളുടെ അടുത്തിരുന്നു അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ വീടെത്തി.
സ്വന്തം മകള്‍ ഗര്‍ഭിണി അല്ല എന്നറിയാന് പ്രത്യേക കഴിവൊന്നും വേണ്ട ഒരു അമ്മക്ക്. ആ അറിവ് ആ അമ്മയുടെ മനസ്സിനെ വല്ലാതെ വെധനിപിച്ച്ചു. പക്ഷെ ശങ്കരന്‍ സാര്‍ അറിയാതിരിക്കാന്‍ അവര്‍ ആ വിഷമം പുറത്തു കാണിച്ചില്ല.
ഊണ് മേശയില്‍ വിളമ്പി വെച്ചിരിക്കുന്ന ആഹരങ്ങള്‍ക്ക് വിലാസിനി ടീച്ചറുടെ വിശപ്പിനെ പക്ഷെ ഉണര്‍ത്താന്‍ കഴിഞ്ഞില്ലാ. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി avar.
മീനാക്ഷിയോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നിനും കഴിയാതെ തളര്‍ന്നിരുന്നു. എപ്പോഴോ ആ ഇരിപ്പില്‍ തന്നെ ഒന്ന് മയങ്ങി. ഒരു മഞ്ഞു മലക്ക് മുകളില്‍ നിന്ന് താഴെ വീഴുന്ന ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയതാണോ അതോ മീനാക്ഷിയുടെ കയ്യിലെ തണുപ്പാണോ അറിയില്ല , അവര്‍ ഞെട്ടി ഉണര്‍ന്നു . " അമ്മ അകത്തു പോയി കിടന്നോള് . നാളെ നമുക്ക് ഒരു സ്ഥലത്ത് പോവാനുണ്ട്." പിന്നെ ഒന്നും പറയാനും കേള്കാനും നില്‍ക്കാതെ അവള്‍ അവിടെ നിന്ന് പോയി .
ഒരു രാത്രിക്ക് വെറും ഒരു സുര്യ അസ്തമനത്തിന്റെയും , ഉദയത്തിന്റെയും ദൂരം മാത്രം അല്ല, അത് ഒരു ജീവിതത്തില്‍ അതിനെകാള്‍ എത്രയോ വലിയ ദൂരങ്ങളിലേക്ക് മനുഷ്യരെ കൊണ്ട് പോവാന്‍ കഴിവുള്ള ഒരു പ്രതിഭാസമാണ്.
എത്ര നേരം കഴിഞ്ഞു എന്നറിയില്ല, രാത്രി പകലിനു വഴി മാറില്ല എന്ന് വാശി പിടിച്ചു നില്‍ക്കുന്ന പോലെ, എവിടെയും കൂരിരിട്ടു. മനസ്സിലും ...........

എങ്ങനെയോ രാവിലെ കുളിച്ചു , കഴിച്ചു എന്ന് വരുത്തി അവര്‍ പുറപെട്ടു, എന്തിനെന്നറിയാതെ, എവിടെക്കെന്നരിയാത്ത ഒരു യാത്ര.
എല്ലാ കാര്യങ്ങള്‍ക്കും ധൈര്ഗ്യം കൂടിയതോ, അതോ തനിക്കു ക്ഷമയില്ലാതെ ആയോ , വിലാസിനി ടീച്ചര്ക്കയാത്ര വളരെ നീണ്ടു പോയത് പോലെ.


തീപെട്ടികല് അടുക്കി വെച്ച പോലെ തോന്നിക്കുന്ന ഒരു കേട്ടിടടത്തിന്നു മുമ്പിലാണ് കാര്‍ നിന്നത്.
അത് വരെ ഒന്നും മിണ്ടാതിരുന്ന ടീച്ചറെ നോക്കി വരൂ എന്ന് ആണ്ഗ്യം കാണിച്ചു കേട്ടിടടത്തിനു അകത്തു കേറി. ഒരു ചെറിയ കൂട്ടില്‍ കേറി അതിലെ ഒരു ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ നിമിഷങ്ങളില്‍ ഉയരങ്ങളിലേക്ക് എത്താലോ.
കതകില്‍ മുട്ടും മുമ്പേ ഒരു മധ്യ വയസ്ക കതകു തുറന്നു തന്നിട്ട് വരൂ എന്ന് ആണ്ക്യത്തില്‍ കാണിച്ചിട്ട് അകത്തു കേറി പോയി. ഒരു നീണ്ട മുറി ആയിരുന്നു അത്, ഒരു ഭാഗത്ത് കിടക്കയും , മറ്റൊരു ഭാഗത്ത് അടുക്കളയും. അടുക്കും വൃത്തിയും ഉള്ള ഒരു മുറി. അടുക്കള ഭാഗത്ത് ഒരു അനക്കം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത് , ഒരു ചിനക്കാരി യുവതി അവിടെ നിന്ന് ചെറിയ കുപ്പി കപ്പുകളും ആയി അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
അടുത്തു എത്തിയപ്പോഴാണ് ശ്രദ്ധിച്ചത് ആ യുവതി ഗര്‍ഭിണി ആയിരുന്നു. നീര്‍ കുമിളകള്‍ പോലെ മനസ്സില്‍ എന്തോ ഒന്ന് പൊങ്ങുകയും പൊട്ടുകയും ചെയ്തു .

" അമ്മെ, ഇത് ധെലിയ , എട്ടു മാസം ഗര്‍ഭിണി ആണ്. "
മൌനത്തില്‍ ഒന്ന് തല കുലുക്കി .
" അമ്മെ , ധെലിയ , ധെലിയ ആണ് ഭദ്ര മോളെ പ്രസവിക്കാന്‍ പോവ്വുന്നത് ".
മീനാക്ഷി ചീന ഭാഷയില്‍ ഒന്നുമല്ല സംസാരിച്ചത്തു, മലയാളത്തില്‍ തന്നെയാണ് എന്നാലും ഒന്നും മനസ്സിലായില്ല.
അത് മനസ്സിലായിട്ടവനം മീനാക്ഷി പറഞ്ഞ് " അമ്മെ, ഞാന്‍ എല്ലാം വിഷധമായിട്ടു പറയാം വരൂ".
കാറില്‍ കേറി ഇരുന്നിട്ട് കുറച്ചു ദൂരം മൌനം കൂട്ട് നിന്ന്. പിന്നെ എപ്പോഴോ മീനാക്ഷി പറഞ്ഞ് തുടങ്ങി " അമ്മെ സ്വന്തം കുഞ്ഞു വേണം എന്ന് ഞാന്‍ ആഗ്രഹിക്കുനത്തില്‍ തെറ്റുണ്ടോ ? പക്ഷെ എനിക്കൊരിക്കലും പ്രസവിക്കാന്‍ കഴിയില്ലമ്മേ . ഞാന്‍ പിന്നെന്തു ചെയ്യും. ധെലിയ ചുമക്കുനത് എന്റെ കുഞ്ഞിനെയാണ് അമ്മെ . എന്റെയും അരവിന്ധിന്റെയും കുഞ്ഞു. ധെലിയ അവളെ പ്രസവിച്ചിട്ട് നമുക്ക് തരും . ഞാന്‍ അവള്‍ക്കു ഇതിനു പകരം അഞ്ചു ലക്ഷം ആണ് അമ്മെ കൊടുക്കുന്നത്. "
മകള്‍ പറയുന്നത് ഒന്നും മനസ്സിലാവാത്തത് പോലെ മിഴിച്ചിരുന്നു വിലാസിനി ടീച്ചര്‍.
നേര്‍ച്ചകള്‍ കൊണ്ടും ചികിത്സ കൊണ്ടും ഒന്നും നിറവേറാന്‍ കഴിയാത്ത ആഗ്രഹം ഇതാ നോട്ടു കെട്ടുകള്‍ നിറവേറ്റുന്നു.
പിറ്റേ ദിവസം വിലാസിനി ടീച്ചര്‍ മകളോട് ഒന്ന് കൂടി ധെളിയ കാണാന്‍ കൊണ്ട് പോവാന്‍ പറഞ്ഞ്. അന്ന് പൊവുമ്ബൊഴ് ഉണ്ണിയപ്പ പൊതികള്‍ അവരുടെ കയ്യില്‍ കരുതി അവര്‍.
പിന്നെ ഇത് പതിവായി ടീച്ചര്‍ ഇടയ്ക്കിടയ്ക്ക് ധെലിയയെ കാണാന്‍ പോയി.
ഭദ്ര മോള് പിറന്നു . തിരുവോണം നാളില്‍ ജനിച്ച പൊന്നിന്‍ കുടം. കുഞ്ഞി കാലുകളും , കുഞ്ഞി കൈയ്കളും , കുഞ്ഞി കണ്ണുകളും,... ഓമന മുത്തിനെ എത്ര കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത് പോലെ. വിലാസിനി ടീച്ചര്‍ക്ക്‌ വീര്‍പ് മുട്ടിപ്പിക്കുന്ന സന്തോഷം . പല്ലശന അമ്മക്ക്ഒരു നൂറു തവണ നന്ദി പറഞ്ഞു അവര്‍.
മീനാക്ഷി ഇന്നൊരു അമ്മയായി. ഗര്‍ഭിണി ആവാതെ, പത്തു മാസം ചുമക്കാതെ, പ്രസവ വേദന ഒട്ടും അറിയാതെ ഇതാ അവള്‍ ഇന്നൊരു കുഞ്ഞിന്റെ അമ്മയായി. അവളുടെ മുഖത്തില്‍ പണ്ടോരിക്കലും കാണാത്ത ഒരു നിര്‍വൃതി . എന്തൊക്കെയോ നേടിയ ഒരു പ്രതീതി.


ഈ ഭൂമിയിലെ ഏറ്റവും നല്ല ഉറക്ക ഗുളിക, അത് സമാധാനം തന്നെയാണ്.
ഭദ്ര മോള് കരച്ചില്‍ തുടങ്ങിയപ്പോഴാന്‍ വിലാസിനി ടീച്ചര്‍ സ്വപ്ന ലോകത്തില്‍ നിന്ന് ഉണര്‍ന്നത്. ധെലിയ നല്ല ഉറക്കത്തില്‍ തന്നെ ആയിരുന്നു. പതുക്കെ അവളുടെ അരികില്‍ പോയി അവളെ ഉണര്‍ത്തി കുഞ്ഞിനു പാല് കൊടുക്കാന്‍ പറയുമ്പോ , എവിടെയോ ടീചെര്‍ക്ക് ഒരു വേദന തോന്നി.

ഒരമ്മക്ക് ഏറ്റവും ആനന്ദം തരുന്ന നിമിഷങ്ങള്‍ , അത് കുഞ്ഞിനെ മുലയൂട്ടുന്ന നിമിഷങ്ങളാണ്. ആ നിമിഷങ്ങള്‍ എത്ര വില കൊടുത്താലും വാങ്ങാന്‍ കഴിയില്ലല്ലോ മീനാക്ഷിക്ക് ? അറിയാതെ മിഴികള്‍ നിറഞ്ഞു .
ഒരമ്മ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷങ്ങള്‍ ...... ധെളിയയുടെ മുഖത്തില്‍ ആ സന്തോഷം വിലാസിനി ടീച്ചര്‍ തിരഞ്ഞു . അവളുടെ കണ്ണില്‍ ആരും അറിയാതെ ഒളിഞ്ഞു നില്‍ക്കുന്ന കണ്ണീര്‍ തുള്ളികളില്‍ അത് കണ്ടെത്തി അവര്‍.
പക്ഷെ , ഒരാഴ്ച എങ്കിലും മുല പാല്‍ കുടിച്ചാല്‍ കുഞ്ഞിന്റെ ആരോഗ്യം കൂടും എന്ന് പറഞ്ഞ് അതിനു വേണ്ടി "എക്സ്ട്രാ" പണം കൊടുത്ത സ്വന്തം മകള്‍ മീനാക്ഷിയുടെ മുഖത്തെ മായാത്ത ചിരി ആ കണ്ണീര്‍ തുള്ളികള്‍ ഏല്‍പിച്ച വേദനയെ മായ്ച്ചു, അല്ല മായ്ച്ചു എന്ന് വരുത്തി.

എല്ലാം കഴിഞ്ഞു ഒഴിഞ്ഞ വയറും നിറഞ്ഞ മാറും വിങ്ങി പൊട്ടുന്ന കണ്ണുകളുമായി ധെളിയ കുഞ്ഞിനെ ടീച്ചറുടെ കയ്യില്‍ എല്പിക്കുമ്പോ അറിയാതെ വിങ്ങി പൊട്ടി പോയി ടീച്ചര്‍. " ഇത്ര സെന്റി ആവേണ്ട കാര്യമില്ലമ്മേ, അവളുടെ ആവശ്യം പണമായിരുന്നു അത് ഞങ്ങള്‍ നല്‍കി , ഞങ്ങളുടെ ആവശ്യം അത് കൊണ്ട് അവള്‍ നിറവേറ്റി, അത്ര തന്നെ ".


ഒമ്പത് മാസം ചുമന്നു നടക്കാന്‍, ഈറ്റ് നോവറിഞ്ഞു പ്രസവിക്കാന്‍, ഒരാഴ്ചയെങ്ങിലും പാലൂട്ടന്‍ ഒക്കെ പണം നല്‍കിയാല്‍ മതി, ആളെ കിട്ടും , പക്ഷെ ഒരമ്മയുടെ വാത്സല്യം അത് നല്‍കാന്‍ എത്ര പണം നല്കിയാലാണ് ആളെ കിട്ടുക ? ആ ചിന്ത വിലാസിനി ടീച്ചറുടെ മനസ്സിനെ വല്ലാതെ തളര്‍ത്തി.

പല്ലശന അമ്മയോട് മൂകമായി പ്രാര്‍ത്ഥിച്ചു " ദേവി , ഒരു അമ്മയുടെ വാല്സല്യത്തിനെയും വില കൊടുത്ത് വാങ്ങിക്കാന്‍ മാത്രം സമ്പത്ത് ആര്‍ക്കും കൊടുക്കരുതേ ".

വ്യാഴാഴ്‌ച, മാർച്ച് 18, 2010

( തനി ) നിറം

നിറങ്ങളുടെ വിസ്മയ കാഴ്ച്ച എത്ര നേരം നോക്കിയിരുന്നു എന്ന് തന്നെ അവന്‍ അറിഞ്ഞില്ലാ. അവര്‍ ഒരുമിച്ചു കണ്ട , കാണാറുള്ള സ്വപ്നം, അവരുടെ കൊച്ചു വീട്, വീടിനു മുമ്പിലുള്ള പൂന്തോട്ടം, പൂന്തോട്ടത്തില്‍ കൊച്ചു സൈക്കിളില്‍ കളിക്കുന്ന അവരുടെ ഉണ്ണി, അതിനടുത്ത് മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്ന അമ്മു മോള്‍. ചിത്രത്തില്‍ സ്നേഹവും, സന്തോഷവും തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവന്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. അവള്‍ ചൂടിയ മുല്ല പൂവിന്റെ മണം അവിടെ ആകെ ഒരു സ്വര്‍ഗീയ അനുഭൂതി വരുത്തുന്ന പോലെ. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ടവന്‍ പറഞ്ഞു " നിനക്കറിയോ, എത്ര ഭാഗ്യവാനാണ് ഞാന്‍ എന്ന്. ഇത്രയും കഴിവുള്ള നീയാണ് എന്റെ ജീവിത സഖിയാവാന്‍ പോവ്വുന്നത് എന്ന് വിചാരിക്കും തോറും എനിക്ക് എന്നില്‍ തന്നെ അസൂയ തോന്നുന്നു". അവളെ പതുക്കെ അവന്റെ അടുത്തു ചേര്‍ത്തിരുത്തി കൊണ്ടവന്‍ തുടര്‍ന്നു " നിറങ്ങളെ കൊണ്ട് നീ എന്തൊക്കെ മായ ജാലങ്ങലാണ് ഒരുക്കുന്നത്. നിറങ്ങള്‍ നിന്റെ അടിമകളാണ്, ഇതാ എന്നെ പോലെ ". പറഞ്ഞു നിര്‍ത്തി അവളെ വാരി എടുത്തു അവന്‍. ലോകം മുഴുവന്‍ തന്റെ കാല്‍ കീഴില്‍ ആണ് എന്ന് തോന്നി പോയി അവള്‍ക്കു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോ അവര്‍ വിവാഹിതരായി. സന്തോഷവും , സ്നേഹവും , നിറങ്ങളും നിറഞ്ഞ ദിനങ്ങളും , മാസങ്ങളും കടന്നു പോയി.
വിവാഹിതയായ ഏതൊരു പെണ്ണും അതിയായി ആഹ്ലധിക്കുന്ന ആ നിമിഷം. താന്‍ അമ്മയാവാന്‍ പോകുന്നു എന്നറിയുന്ന ആ സുവര്‍ണ നിമിഷം. അത് അവളുടെ ജീവിതത്തിലും ഉണ്ടായി. സന്തോഷം കൊണ്ടവള്‍ വീര്‍പ്പുമുട്ടി. വിവരം അവനെ അറിയിക്കാന്‍ അവള്‍ക്കു തിടുക്കമായി. അവന്‍ ആയിരുന്നുവല്ലോ ഉടനെ കുട്ടികള്‍ വേണം എന്ന് നിര്‍ബന്ധം. പക്ഷെ അവള്‍ അത് അവന്‍ ഒരു വലിയ സര്‍പ്രൈസ് തന്നെ ആക്കാന്‍ തീരുമാനിച്ചു.
അന്ന് ഓഫീസിലേക്ക് പോവാന്‍ അവള്‍ക്കു പ്രത്യേക ഉത്സാഹം ഒന്നുമില്ലായിരുന്നു. എന്നാലും ലീവേടുത്തില്ല. കുറച്ചു നേരം ഓഫീസില്‍ ഇരുന്നു എന്തോക്കൊയോ ചെയ്തെന്നു വരുത്തി അവള്‍ നേരത്തെ തന്നെ ഇറങ്ങി.
വല്ലതും കാര്യമായിട്ട് വെച്ചു ഉണ്ടാകീട്ട്‌ ദിവസങ്ങള്‍ കുറച്ചായി. ഓഫീസില്‍ തിരക്കേറിയ പണി തന്നെ പ്രധാന കാരണം. ഫ്രിഡ്ജില്‍ ഇരിക്കുന്ന ബാക്കി വന്ന കറികള്‍ തന്നെ വച്ചു അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് പാവം അവനും. ഇന്നും കൂടി ഒന്ന് അഡ്ജസ്റ്റ് ചെയട്ടെ. ഇന്ന് ആ പെയിന്റിംഗ് മുഴുമിക്കണം. " ഗുഡ് ന്യൂസ്‌ " ആ പൈന്റിങ്ങിലൂടെ അവനെ അറിയിക്കണം. അവള്‍ തീരുമാനിച്ചു.
വീട്ടില്‍ എത്തിയപ്പോ ടീ. വീ . ചാന്നലുകള്‍ മാറ്റി മാറ്റി ഇട്ടു കൊണ്ട് അവന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
വേഗം ഒരു ചായ ഉണ്ടാക്കി കൊടുത്തു അവള്‍ അവന്‍. എന്നിട്ട് നേരെ പോയി അവളുടെ മുറിയിലേക്ക്. ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു പുറത്തു വന്നു.
അപ്പോഴും ടീ. വീ നോക്കി ഇരിക്കുകയായിരുന്നു അവന്‍. പതുക്കെ അവള്‍ അവനെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു കൊണ്ട് അവള്‍ വരച്ച ചിത്രം അവന്‍ നേരെ നീട്ടി.
ഇതിനു മുംബ് ഒരിക്കലും അവള്‍ കാണാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്തു. ചിത്രം തട്ടി താഴെ ഇട്ടു അവന്‍. എന്നിട്ട് അവളോട്‌ ദേഷ്യത്തോടെ പറഞ്ഞു " നീ എന്താ വിചാരിച്ചിരിക്കുന്നത്. ഇത്ര നാള്‍ നിനക്ക് ഓഫീസില്‍ തിരക്കാണെന്ന് പറഞ്ഞ് , പഴകിയ സാധനങ്ങള്‍ കഴിച്ചു ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . ഇന്ന് നീ നേരത്തെ വന്നപ്പോ വല്ലതും വെച്ച്ചുണ്ടാക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതൊന്നും ചെയ്യാതെ നീ കേറിയിരുന്നു ഒന്നിനും കൊള്ളാത്ത ചിത്രം വരച്ചു സമയം കളഞ്ഞു. നീ ഒരു ഭാര്യയാണ്, ചിത്രകാരിയൊന്നും അല്ല. അത് മറക്കണ്ട ". അവള്‍ക്കു മനസ്സില്ലാവാത്ത ഭാഷയില്‍ എന്തോ പറയുന്ന പോലെ അവള്‍ അവനെ നോക്കി നിന്നു. തട്ടിയിട്ട ചിത്രം അവളുടെ കയ്യില്‍ ഉണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍ നിന്നു ഒഴുകി വീഴുന്ന കണ്ണീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ നിറങ്ങളെ അവിടെ നിന്നു പറഞ്ഞയച്ചു കൊണ്ടിരുന്നു.
പിന്നൊരിക്കലും നിറങ്ങളെ അവള്‍ അവളുടെ " അടിമകള്‍" ആക്കിയില്ലാ. പകരം അവള്‍ ഒരു " നല്ല ഭാര്യ " ആയി .

ശനിയാഴ്‌ച, ജനുവരി 30, 2010

ഒരു മോഷണം.

ഉച്ച ഊണ് കഴിഞ്ഞു ഒരു മയക്കം പതിവാണ് രാജമ്മക്കും, കേശവന്‍ ചേട്ടനും. അന്ന് പക്ഷെ അവര്‍ക്ക് ഉറക്കം വന്നില്ല. കാരണം വീട്ടില്‍ വന്നിരിക്കുന്ന മകള്‍ ലീലയുടെ ബന്ധുക്കള്‍ക്ക് വേണ്ടി അവള്‍ പ്രത്യേകിച്ചു പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ട് ലക്ഷ്മിയമ്മ അടുക്കളയില്‍ ഇപ്പൊ ഭയങ്കര തിരക്കിലാണ്. അതിന്റെ മണവും, ശബ്ദവും ഒക്കെ അവരുടെ ഉറക്കം കെടുത്തി.
ഉച്ചക്ക് ഊണ് മേശയില്‍ വിവിധ നാമകരണത്തില്‍ , തിളങ്ങുന്ന കണ്ണാടി പാത്രങ്ങളില്‍ അലങ്കരിച്ചു വെച്ച കോഴി കറികള്‍ താങ്കളെ മാടി മാടി വിളിച്ചിട്ടും , മകള്‍ ലീലാമ്മയുടെ വക പ്രശ്ശരിനും ശുഗരിനും ഉള്ള പ്രത്യേക പഥ്യ ആഹാരം തന്നെ കഴിച്ചു അതൃപ്തി ഒന്നും ഇല്ല എന്ന് അഭിനയിച്ചു തളര്ന്നിരിക്കുകയാണ് അവര്‍.

ഇപ്പൊ
ഉണ്ടാക്കുന്ന പലഹാരങ്ങള്‍ എങ്കിലും തരാന്‍ ലീലയ്ക്കു തോന്നിക്കണേ എന്ന് അവര്‍ ഭഗവാനോട് അപേക്ഷിച്ചുകൊണ്ട്‌ അടുക്കള ഭാഗത്തേക്ക് എത്തിനോക്കാന്‍ പോയി.

ലക്ഷ്മിയമ്മ ഉണ്ണിയപ്പം ചുടുന്നതിന്റെ തിരക്കിലാണ്.
" ലക്ഷ്മി, ഇന്ന് ഉച്ചക്ക് തല ഒന്ന് ചായ്ക്കാനും കൂടി നേരം കിട്ടിയില്ല അല്ലെ ". സ്വരത്തില്‍ വളരെ അധികം ശുഷ്കാന്തി കലര്‍ത്തി ഈ ചോദ്യം എടുത്തു വിട്ടത് രാജമ്മ തന്നെ. ലക്ഷ്മി എന്ന ലക്ഷ്മി കുട്ടിക്ക് രാജമ്മയോടും കേശവന്‍ ചേട്ടനോടും ഒരിത്തിരി സ്നേഹവും കൂറും ഒക്കെ ഉണ്ട്. ലീലാമ്മ കൊടുക്കുന്ന ശമ്പളത്തിന് പുറമേ ഇടയ്ക്കു ഒരു നൂറും അമ്പതും ഒക്കെ ഇവരുടെ കയ്യില്‍ നിന്നും കിട്ടാറുണ്ട് അവര്‍ക്ക്. " രാജി ചേച്ചിയെ , എങ്ങനെ കിടക്കാനാ, കണ്ടില്ലേ ചായക്ക്‌ ഉണ്ണിയപ്പം തന്നെ വേണം എന്ന് വാശി പിടിച്ചിരിക്കുകയ ലീലാമ്മ കൊച്ചിന്റെ നാത്തൂന്‍ ".
പിന്നെ എന്തോ വലിയ രഹസ്യം പറയുന്ന പോലെ സ്വരം താഴ്ത്തി അവര്‍ പറഞ്ഞ് " ലീലാമ്മ കൊച്ചു പ്രത്യേകം പറഞ്ഞിട്ടുണ്ട് നിങ്ങള്ക്ക് രണ്ടു പേര്‍ക്കും ഉണ്ണിയപ്പം തരാനേ പാടില്ല എന്ന്. കേശവന്‍ ചേട്ടന്‍ ശുഗരില്ലെങ്ങിലും പ്രഷര്‍ ഉണ്ടല്ലോ, നിങ്ങള്‍ക്കാണേല്‍ രണ്ടും ഉണ്ട്. പക്ഷെ എന്റെ മനസ്സ് കേള്‍ക്കുന്നില്ല, ഞാന്‍ നിങ്ങള്ക്ക് ഒരു അഞ്ചു ഉണ്ണിയപ്പം മാറ്റി വെച്ചിടുണ്ട്. നിങ്ങള്‍ അത് ആരും കാണാതെ കഴിച്ചെക്കണം . ഞാന്‍ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ കൊണ്ട് തരാം ".

റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോ രാജമ്മ ഓര്‍ക്കുകയായിരുന്നു , എന്നും രാവിലെ ലീലാമ്മ, ഒട്ട്സില്‍ നിറയെ പാലും പഞ്ചസാര തീരെ കുറച്ചും ചേര്‍ത്ത് അച്ഛനും അമ്മയ്ക്കും കൊടുക്കണം എന്ന് ലക്ഷ്മിയോട് പറയുമ്പോ ലക്ഷ്മി തീരെ കുറച്ചു പാലും ഒരിത്തിരി കൂടുതല്‍ പഞ്ചസാരയും ഇട്ടിട്ടു കൊണ്ട് തരും. ബാക്കിയുള്ള പാലില്‍ ബൂസ്റ്റ്‌ കലക്കി ആര്‍ത്തിയോടെ കുടിക്കുന്ന അവളെ എത്രയെ തവണ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതിന്റെ പെരില്ലുള്ള നന്ദിയാണ് അവള്‍ ഇപ്പൊ കാണിച്ചത്.


റൂമില്‍ ചെന്ന് കേറിയതും കേശവന്‍ ചേട്ടന്‍ തര്‍ക്കം തുടങ്ങി.
" രാജി അഞ്ചു ഉണ്ണിയപ്പം, അപ്പൊ അതില്‍ മൂന്നു എനിക്ക് രണ്ടു നിനക്ക് ".
" അമ്പട കേമ, എന്തിനു, എനിക്ക് മൂന്നും നിങ്ങള്ക്ക് രണ്ടും ആയികൂടെ".
" നിനക്ക് ഷുഗര്‍ ഉണ്ടല്ലോ, അത് മറന്നുവോ ?"
" ഓ പിന്നെ ഒരു ഉണ്ണിയപ്പം കൂടിയത് കൊണ്ട് എന്റെ ഷുഗര്‍ കൂടി ഞാന്‍ ചത്തൊന്നും പോവില്ല. എനിക്ക് മൂന്നെണ്ണം വേണം ".
അവര്‍ രണ്ടു പേരുടെയും തര്‍ക്കം കുറച്ചു നേരം നീണ്ടു നിന്ന്. പിന്നെ എപ്പോഴോ കേശവന്‍ ചേട്ടന്‍ ഒന്ന് മയങ്ങി.

ആ തക്കം നോക്കി നിന്ന രാജമ്മ അവരുടെ പദ്ധതി ** കൃത്യമായി തന്നെ നിറവേറ്റി.

അന്ന് വൈകുന്നേരം ആരും കാണാതെ അഞ്ചു ഉണ്ണിയപ്പവും രാജമ്മ ഒറ്റയ്ക്ക് തന്നെ കഴിച്ചു തീര്‍ത്തു.

അകത്തെ
മുറിയില്‍ അപ്പൊ ലീലാമ്മ " പല്ല് സെറ്റ് " കാണാതെ തപ്പി നടക്കുന്ന കേശവന്‍ ചേട്ടനെ ചോദ്യം ചെയ്യുകയായിരുന്നു. " അച്ചാ , ഇതെത്രാമത്തെ തവണയാ , പല്ല് വായില്‍ ഇരിക്കണം, ഇനി ഈ സെറ്റ് കിട്ടുന്നവരെ കഞ്ഞി കുടിച്ചാ മതി. ലക്ഷ്മി നീയും കൂടെ ഒന്ന് സഹായിക്കു , അതൊന്നു കണ്ടു പിടിക്കാന്‍ ".
അപ്പൊ കേശവന്‍ ചേട്ടന്റെ " പല്ല് സെറ്റ് " രാജമ്മയുടെ കിടക്കക്ക് താഴെ പ്ലാസ്റ്റിക്‌ പെട്ടിയില്‍ ഇരുന്നു ഉണ്ണിയപ്പം ആര്‍ത്തിയോടെ കഴിക്കുന്ന രാജമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു.

(** കഴിക്കുന്നത് മോഷ്ടിക്കാന്‍ പറ്റിയില്ലെങ്ങില്‍ , കഴിക്കാന്‍ ഉപയോഗിക്കുന്ന സാധനം മോഷ്ടിക്കുക :) . അത്ര മാത്രമേ രാജമ്മ ചെയ്തുള്ളൂ. )

ബുധനാഴ്‌ച, ജനുവരി 13, 2010

സുപ്രഭാതം

പകലിന്റെ നീല മേഘങ്ങളേ തള്ളി നീക്കി കൊണ്ട് സന്ധ്യയുടെ കറുത്ത മേഘങ്ങള്‍ ആകാശത്തിനെ കീഴടക്കുന്നത് നോക്കി കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മിയമ്മാ.
സുര്യ അസ്തമയം - പുതിയൊരു ഉദയത്തിന്റെ വാഗ്ദാനം അല്ലെ അത് ...........
അവരുടെ ഉള്ളിലെ കവിയത്രി പതുക്കെ മനസ്സില്‍ വരികള്‍ എഴുതി തുടങ്ങി. പക്ഷെ ഇത് വരെ കടലാസില്‍ പകര്‍ത്താന്‍ കഴിയാതെ പോയ മറ്റു ആയിരം ആയിരം വരികളെ പോലെ അതും മനസ്സില്‍ ഇട്ടു മൂടി അവര്‍.
മനസ്സില്‍ വേദന ഉണ്ടെങ്കില്‍ അന്തരീക്ഷത്തിന്‍ തണുപ്പ് തോന്നാറുണ്ട് ലക്ഷിയമ്മക്ക്. അന്നത്തെ സന്ധ്യക്ക്‌ നല്ല തണുപ്പായിരുന്നു. അടുത്തിരിക്കുന്ന വിശ്വേട്ടന്‍ എന്താ ഒന്നും മിണ്ടാത്തത്. എത്ര വിഷമം ഉണ്ടാവും ആ മനസ്സില്‍. ഈ സമയത്ത് ഞാന്‍ ധൈര്യം കൊടുക്കണം. പ്രിയതമന്റെ കയ്യില്‍ പതുക്കെ തൊട്ടു കൊണ്ട് അവര്‍ ചോദിച്ചു. " വിശ്വേട്ടാ, ഇങ്ങനെ ഇരിക്കാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ. ഞാന്‍ ഇല്ലേ കൂടെ........." പറഞ്ഞ് തീരും മുമ്പേ വാക്കുകള്‍ മുറിഞ്ഞു. ഉദ്ദേശിച്ച ധൈര്യം കാണിക്കാന്‍ അവര്‍ക്കായില്ല.
തെല്ലൊന്നു ഇടറിയ ശബ്ദത്തില്‍ വിശ്വേട്ടന്‍ എന്ന വിശ്വനാഥന്‍ പറഞ്ഞ് തുടങ്ങി.
" ലക്ഷ്മി, നീ ഉണ്ട് കൂടെ, നീ മാത്രമേ ഉണ്ടായിരിന്നുള്ളൂ , അതറിയാന്‍ വൈകി, ആ വിഷമം മാത്രമാണ് ഇപ്പൊ മനസ്സില്‍.
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം നാല്പത്തി ഒന്ന് കഴിഞ്ഞിരിക്കുന്നു. അമ്മ മരിച്ചപ്പോ അനിയനും, അനിയത്തിമാര്‍ക്കും ആ കുറവ് നികത്താന്‍ വന്ന ഏടത്തിയമ്മ . അത് മാത്രമായിരുന്നു നീ അന്നെനിക്ക്. ഒരു നല്ല ഏട്ടനായി ഞാന്‍ അവരെയെല്ലാം കര കേറ്റി. അത് കഴിഞ്ഞു വരുമ്പോഴേക്കും നമ്മള്‍ അച്ഛനും അമ്മയും ആയി. ഒരു നല്ല അച്ചന്‍ ആവാന്‍ ഞാന്‍ കുറെ പാട് പെട്ടു. എന്റെ ആ കര്‍ത്തവ്യവും ഞാന്‍ നന്നായി തന്നെ നിര്‍വഹിച്ചു. എല്ലാറ്റിനും പിന്നില്‍ നീ ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞാന്‍ നിന്നെ കണ്ടില്ല, കാണാന്‍ ശ്രമിച്ചില്ല. ഇന്ന് നമ്മളെ ഒറ്റയ്ക്ക് ഈ വൃദ്ധ സദനത്തില്‍ വിട്ടിട്ടു പോയ മക്കളാണ് എനിക്കെന്റെ ഭാര്യയെ കാണിച്ചു തന്നത്.
സത്യത്തില്‍r എനിക്കവരോട് കൂടുതല്‍ സ്നേഹവും അതിലേറെ നന്ദിയുമാണ് ഇപ്പൊഴ്. ജീവിത നദിയില്‍a ഒരു കരയില്‍ നിന്ന് അക്കരയെത്താന്‍ നിന്നെ വെറും ഒരു തോണിയാക്കിv അല്ലെ ഞാന്‍ . നിന്നോട് ഞാനെങ്ങനെയാ ഇതിനു മാപ്പ് പറയേണ്ടത്. "
അധികം മിണ്ടാത്ത വിശ്വേട്ടന്‍ അന്നും വാക്കുകള്‍ക്കായി പാടുപെടുന്നത് ലക്ഷിയമ്മ അറിഞ്ഞു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. " വിശ്വേട്ടാ, ഒരിക്കലും എന്നിക്ക് പരാതിയുണ്ടായിട്ടില്ല. ഞാന്‍ നിങ്ങളുടെ ഭാര്യയായി , ഏടത്തിയമ്മ ആയി, മക്കളുടെ അമ്മയായി
വളരെ സന്തോഷവതി തന്നെ ആയിരുന്നു. നിങ്ങള്‍ പറഞ്ഞില്ലേ തോണി , ആ തോണി ആവാന്‍ ഈ ജന്മം മുഴുവന്‍ ഞാന്‍ തയ്യാറാണ്. തന്നില്‍ വിശ്വസിച്ച യാത്രക്കാരെ മറുകര എത്തിക്കുന്ന തോണി എത്ര മഹത്വം ഉള്ളതാണ്. അല്ലെ എന്റെ തോണിക്കാര ? "
" എന്താ വിളിച്ചെ തോണിക്കാര എന്നോ ?"
" അതെ അല്ലോ, ഞാന്‍ തോണി എങ്കില്‍ വിശ്വേട്ടന്‍ തോണിക്കാരന്‍"............

പിറ്റേ ദിവസം പുതിയ ഒരു വര്‍ഷത്തിന്റെ ആരംഭം. അവര്‍ക്ക് പുതിയ ഒരു ജീവിതത്തിന്റെയും . ഇനിയുള്ള കാലം വൃദ്ധ സദനത്തില്‍ സന്തോഷത്തോടെ കഴിയാനുള്ള ദൃഡ നിശ്ചയവുമായി അവര്‍ കൈകോര്‍ത്തു കൊണ്ട് നടന്നു നീങ്ങി.

ലക്ഷിയമ്മയുടെ മനസ്സില്‍ പുതിയ ഒരു കവിത മൊട്ടിട്ടു. അവര്‍ തീരുമാനിച്ചു, ഇത് കടലാസില്‍ പകര്‍ത്തണം.
...........................