ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

ഓണകോടി


ചിങ്ങ മാസത്തിലെ ഒരു വെയില്ലുള്ള വൈകുന്നേരം. സുര്യന്‍ ഇന്നു പതിവില്ലാതെ കത്തി നിക്കുന്നു. മഴ പെയ്യും എന്ന് കരുതി കുട എടുത്തിട്ടുണ്ട്. പക്ഷെ നിര്‍മല അത് നിവര്‍ത്തി പിടിച്ചില്ല. നിറമില്ലാത്ത കുട നനഞ്ഞാല്‍ നിറം മങ്ങിയതാനെന്നു അറിയില്ല, പക്ഷെ വെയിലത്തു അത് പറ്റില്ലല്ലോ.
കുറച്ചു ദൂരം നടനിട്ടു തിരിഞ്ഞു നൊക്കിയപ്പൊഴ് " കണ്മണി" വരുന്നത് കണ്ടു. " കണ്മണി"... നിര്‍മല പതിവായി പോവാറുള്ള ബസ്സ്. നിര്‍മലയെ കണ്ടിട്ട് ഒന്നു സ്പീഡ് കുറച്ചു ദാസപ്പന്‍ ഡ്രൈവര്‍ ചോദിച്ചു " എന്താ ചേച്ചി, ഇന്നും കേരുന്നില്ലേ ?" ഇല്ല എന്ന് തലയാട്ടി നിര്‍മല. "കണ്മണി" ചീറി പാഞ്ഞു പോയി.
" നിര്‍മലെ, നിര്‍മലെ ".... പരിചിതമായ ഒരു സ്വരം, തന്നെ ആരോ വിളിക്കുനുണ്ട് . ഒന്നു നിന്നു നിര്‍മല. അതാ വരുന്നു "പലിശ" അമ്മിണി. പലിശക്ക് പണം കൊടുക്കുനതാണ് ഇവരുടെ പ്രഥാന തൊഴില്‍. അതുകൊണ്ട് തന്നെ ഇവര് അറിയപെടുന്നത് "പലിശ" അമ്മിണി എന്നാണ്.
"എന്താ നിര്‍മലെ, എവിടെക്കാ നടന്നു പോവുന്നത് ?"
" ഞാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണ് അമ്മിണി ചേച്ചിയെ"
" ഓണകൊടിയൊക്കെ എടുത്തുവോ ? ഞാന്‍ വേണമെങ്ങില്‍ പണം തരം. "
" അങ്ങനെ ഇപ്പൊ കടം വാങ്ങി ഓണകോടി വേണ്ട എന്ന് ഞാനും രഘുവേട്ടനും തീരുമാനിച്ചു ചേച്ചി . ഞാന്‍ അല്പം തിരക്കിലാ. പോട്ടെ ചേച്ചി , പിന്നെ കാണാം". തിരിഞ്ഞു നടക്കാന്‍ തുടങ്ങി നിര്‍മല.
പിന്നില്‍ നിന്നു അമ്മിണി ചേച്ചി പറയുന്നുണ്ടായിരുന്നു "ഓ വലിയ അഭിമാനി, ഉണ്ണാനും ഉടുക്കാനും ഇല്ലെങ്ങിലും എന്താണ്‍ ഗമ ". ചിരിച്ചു കൊണ്ടു നടത്തം തുടര്‍ന്നൂ നിര്‍മല.

കവല മുക്കിലെ കടയില്‍ നിന്നും കഞ്ഞിക്കുള്ള അരിയും, പുഴുക്കിന്‍ പയറും വാങ്ങി തിരിയുംബോഴാന്‍ വീട് ഓണര്‍ ശങ്കരന്‍ ചേട്ടനെ കണ്ടത്. ഒരു ലോക മഹാ പഞ്ചാര . നേരെ മുമ്പില്‍ പെട്ട് പോയത് കൊണ്ടു നിര്മാലക്ക് നിക്കേണ്ടി വന്നു. കൊച്ചു കുട്ടികള്‍ മിട്ടായി ഖാന്ടാല്‍ ഉണ്ടാവുന്ന ആഹ്ലാതമായിരുന്നു അയാളുടെ മുഖത്ത്. "അയ്യോ ഇതാര് നിര്മലയോ ? എന്തൊക്കെയുണ്ട് വിശേഷം ? ഓണമൊക്കെ എവിടം വരെ എത്തി നിര്മാലെ ".
അയാളുടെ നോട്ടവും , ഭാവവും ഒക്കെ കണ്ടു നിര്‍മല ദേഷ്യം അടക്കാന്‍ പാടുപെട്ടു, അല്പം ഈര്ശ്യത്തോടെ തന്നെ പറഞ്ഞു " മഹാബലി പടിക്കല്‍ വന്നു നിക്കുന്നുണ്ടാത്രേ, ഞാന്‍ വേഗം ചെന്നിലെങ്ങില്‍ തിരിച്ചു പോവും . ഞാന്‍ പോട്ടെ ".
"ഓ തമാശ തമാശ" ചമ്മല്‍ മറച്ചു കൊണ്ടു ശങ്കരന്‍ പറഞ്ഞു.
ഒടുവില്‍ അവള്‍ വീടെത്തി, ശ്വാസം ഒന്നു നേരെ വിട്ടു, അവള്‍ രഘുവിണ്ടേ അടുത്തേക്ക്‌ ഓടി.
കിടക്കുനുണ്ടായിരുന്നു രഘു. ഓട്ടോ ഡ്രൈവര്‍ രഘു ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ മാസം ഏഴ് ആവുന്നു. ഒരു സുപ്രഭാതത്തില്‍ ഭോധമില്ലാതെ വന്ന ഒരു ലോറിക്കാരന്‍ ഇടിച്ചു വീഴ്ത്തിയ ഒരു ജന്മം. ജീവനോടെ കിട്ടി, പക്ഷെ നട്ടെല്ലിന്റെ ക്ഷതം കാരണം അരക്ക് താഴെ തളര്‍ച്ച.
നിര്മാലക്ക് പക്ഷെ പ്രതീക്ഷയുണ്ട് എന്നെങ്ങിലും ഒരു ദിവസം രഘുവേട്ടന്‍ എഴുനേല്‍ക്കും. ഇനി അഥവാ എഴുനെട്ടിലെങ്ങില്‍ തന്നെ അവള്ക്ക് പരാതിയില്ല. ജീവനോടെ കൂടെ ഉണ്ടല്ലോ അത് മതി.
"രഘുവെട്ട, ഞാന്‍ ഈ സാരി മാറ്റിയിട്ടു വരം. എന്നിട്ട് മേല് കഴുകാം കേട്ടോ . അവള്‍ എവിടെ കല്യാണി?"
" ഇന്നും നീ വൈകി എന്ന് പറഞ്ഞു അവള്‍ പിണങ്ങി ഇരിക്കുകയാണ് . നിനക്കു കുറച്ചു നേരത്തെ ഇറങ്ങമായിരുന്നില്ലേ നിമ്മി ".
"അവളുടെ പിണക്കം ഇപ്പൊ മാറ്റം ഞാന്‍ ."
"കല്യാണി, മോളെ കല്യാണി, അമ്മ വന്നു ". വിളിച്ചത് കേട്ടിട്ടും കിണറ്റും കരയില്‍ പിണങ്ങി നില്ക്കുകയാണ് കല്യാണി.
"എന്തിനാ കുട്ടാ അമ്മയോട് പിണക്കം".
"അമ്മേ അമ്മ ഇന്നും വൈകി, വാസന്തിയും, പ്രഭയും ഒക്കെ പൂക്കളത്തിനു പൂകള്‍ വലിക്കാന്‍ പോയി . ഇന്നു അടുത്ത വീട്ടിലെ ജാനു അമ്മായിക്കും വയ്യ. അപ്പൊ പിന്നെ അച്ഛന്ടെ അടുത്താര. അത് കൊണ്ടു ഞാന്‍ പോയില്ല". അവള്‍ പരാതികള്‍ നിരത്തി .
" നമ്മുക്ക് പൂക്കളം ഒരുക്കിയില്ലെങ്ങിലെന്ത , ഗാഗ്ര ചോളി യിട്ടിട്ടു ചെത്താലോ ".
ഗാഗ്ര ചോളി എന്ന് കേട്ടതും , ഒരായിരും ബള്‍ബ്‌ മിന്നി കല്യാണിയുടെ മുകത്‌.
"അമ്മേ , ഗാഗ്ര ചോളി വാങ്ങിയോ, എവിടെ കാണട്ടെ"

ഗാഗ്ര ചോളി ഉടനെ ഇട്ടിട്ടു ചന്തം നോക്കുകയായിരുന്നു കല്യാണി.
രഘു നിര്മാലയോട് ചോതിച്ചു "ഇതു വാങ്ങാന്‍ എങ്ങനെ ..........."
" ഞാന്‍ കഴിഞ്ഞ 35 ദിവസം തിരിച്ചു വരുമ്ബൊഴ് ബസ്സില്‍ വന്നില്ല. നടന്നു. "
" അമ്പടി , അപ്പൊ ബസ്സ് കൂലി ലാബിച്ചിട്ടു നീ മോള്‍ക്ക്‌ ഗാഗ്ര ചോളി വാങ്ങിയല്ലേ. "
സ്നേഹത്തോടെ അവന്‍ അവളെ കൂട്ടി പിടിച്ചു. കല്യാണിയും ഓടി വന്നു അമ്മയെ കെട്ടി പിടിച്ചു.

**************

സ്നേഹമാണ് എല്ലാവര്ക്കും എന്നും വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതത്തില്‍ എന്നും ഓണമല്ലേ.
എന്നും എല്ലാവര്ക്കും സ്നേഹം നിറഞ്ഞ മനസുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഹാപ്പി ഓണം.

ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2009

മാലാഖ കുട്ടികള്‍

ഇന്നു അഞ്ജുവിന് ഒരു സര്‍പ്രൈസ് കൊടുക്കണം. എന്നും പരാതിയാണ് സ്കൂളില്‍ നിന്നു
വരുമ്ബൊഴ് അമ്മ വീട്ടിലില്ല എന്നുള്ളത് . ഇന്നു ഏതായാലും ആ പരാതി ഉണ്ടാവില്ലാ. ലീവ് എടുത്തു. അഞ്ജുവിന് ഇഷ്ടമുള്ള മോര് കൂട്ടാനും , ബീന്‍സ്‌ തോരനും, മുട്ട കറിയും ഉണ്ടാക്കി കാത്തിരുന്നു.
അവളുടെ വലിയ കണ്ണുകള്‍ സന്തോഷം കൊണ്ടു ഒന്നും കൂടി വിടരും. അത് കാണാന്‍ മാത്രം എന്തും ചെയ്യാന്‍ റെഡി .......

ഇന്നെന്താ സ്കൂള്‍ ബസ്സ് വ്യ്കിയോ ? 3 മണി ആയല്ലോ ? .......... ഇല്ല വൈകീട്ടില്ല ഇതാ ബെല്‍ അടിക്കുന്നു.

ഒട്ടും പ്രതീക്ഷികാത്ത ഒരാള്‍ കതകു തുരനപ്പോ അഞ്ജുവിണ്ടേ മുഖം സന്തോഷം കൊണ്ടു വിടര്നു. " അമ്മേ, ഇന്നെന്താ ഓഫീസ്'ല പോയില്ലേ ? മൈ സ്വീറ്റ് അമ്മ. " അവള്‍ കെട്ടി പിടിച്ചു ഒരു ഉമ്മാ. ഒരു ദിവസത്തെ ശമ്പളത്തെകാല് എത്രയോ വിലയേറിയതാണ് ഈ ഉമ്മാ.

എട്ടു വയസ്സായി, പക്ഷെ ഇപ്പോഴും അവളുടെ ഷൂസ് വരെ ഊരീ കൊടുക്കണം. വീട്ടിലുണ്ടെങ്കില്‍ ഞാന്‍ തന്നെ ചോറ് വാരി കൊടുക്കണം.

തീന്‍ മേശയില്‍ ഇരിക്കുമ്ബൊഴ് ഞാന്‍ ചോദിച്ചു
" ഇന്നെന്താ അഞ്ജു സ്കൂള്‍'ല വിശേഷം. ".

" അമ്മേ ഇന്നു വിസ്മയ വന്നില്ല ?"

" നിനക്കു ഒരൊറ്റ ഫ്രണ്ട് മാത്രേ ഉള്ളു, ഈ വിസ്മയ ".

" അല്ലമ്മേ , വേറെയും ഉണ്ട് , ദിശ, സഞ്ജന, അനിത ...........ദര്‍ശന്‍".

" മതി മതി...... വേഗം കഴിക്കു അഞ്ജു".

" അമ്മേ, അമ്മയ്ക്കും എന്നും വീട്ടില്‍ ഇരുനുടെ, എന്ത് രസാ അമ്മ വീട്ടില്‍ ഉള്ളപോ . അമ്മേ , വിസ്മയക്ക്‌ ഒരു സിസ്റ്റര്‍ ഉണ്ടമ്മേ. അവള്‍ക്ക്‌ കളിയ്ക്കാന്‍ നല്ല കൂട്ടാന് അവളുടെ സിസ്റ്റര്‍. ദിശക്കും ഉണ്ട ഒരു സിസ്റ്റര്‍. അനിതയ്ക്ക് ഒരു ബ്രദര്‍. സഞ്ജനക്കും എനിക്കും ആരുമില്ല. പക്ഷെ സഞ്ജനടെ അമ്മ ഓഫീസില്‍ പോവില്ല................. അമ്മേ, എന്താ അമ്മേ എനിക്ക് സിസ്റ്റര്‍ ഇല്ലാതെ ."

" നിങ്ങള്‍ ക്ലാസ്സ്'ല ഇരുന്നു ഇതൊക്കയാണോ സംസരിക്കാര്‍. അപ്പൊ ക്ലാസ്സ്'ല ശ്രദ്ധികാറില്ല അല്ലെ".

അതൊന്നും വക വെക്കാണ്ടു അവള്‍ പിന്നെയും ചിണുങ്ങി.

" അമ്മേ, പറ അമ്മേ എനിക്കെന്താ ഒരു സിസ്റ്റര്‍ ഇല്ലാതെ ?. എനിക്ക് ബ്രദര്‍ വേണ്ട. ഒരു സിസ്റ്റര്‍ വേണം. വിസ്മയാടെ സിസ്റ്റര്‍ പോലെ ഒരു സിസ്റ്റര്‍. എനിക്കപ്പോ ഇങ്ങനെ ഒറ്റക്ക്‌ ഇരിക്കണ്ടല്ലോ . "


എട്ടു വയസ്സിണ്ടേ നിഷ്കളങ്ക ആഗ്രഹം. കളിയ്ക്കാന്‍ ഒരു കൂടപിരപ്പ് വേണം എന്ന മോഹം.
ഒറ്റ പെടല്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ തോന്നുമോ?

അഞ്ജു ഇന്നു നേരത്തെ ഉറങ്ങി. ഞാന്‍ ഓര്‍ക്കുക്കയായിരുന്നു.
7 വര്ഷം മുംബ്‌, ഒരിക്കലും ജീവത്തില്‍ ഉണ്ടാവില്ല എന്ന് കരുതിയ സന്തോഷങ്ങള്‍ അഞ്ജു കൊണ്ടു വന്നു. അവളുടെ " അമ്മ" വിളി കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത ഏതോ ഒരു അമ്മ അവളെ ഉപേക്ഷിച്ചു പോയ ആ ആശ്രമത്തില്‍ നിന്ന , അവളെ ഞങ്ങള്‍ സ്വന്തമാകിയപ്പോ എനിക്ക് " അമ്മ " എന്ന് വിളി കേള്കാനുള്ള ഭാഗ്യം ഉണ്ടായി. 10 മാസം മാത്രം പ്രായമുള്ള അവളെ , ഞാന്‍ ആദ്യമായി കണ്ടപ്പോ തന്നെ ഇഷ്ട പെട്ടു . ആ വലിയ കണ്ണുകളില്‍ നിറയെ ഞാന്‍ കണ്ടു ഒരു അമ്മക്കായി കരയുന്ന ഒരു കുരുന്നു മനസ്. അവളെ ഞങ്ങള്‍ കൊണ്ടു വന്നു. ഞങ്ങളുടെ മകളാക്കി . അല്ല അവള്‍ ഞങ്ങളെ അവളുടെ അച്ഛനും അമ്മയും ആക്കി.

ഇന്നവള്‍ക്ക്‌ ഒരു അനിയത്തിയെ വേണം . ഒട്ടപെടല്‍ അവള്‍ അനുഭവിക്കരത്. എവിടെയെങ്കിലും ഒരു നിര്‍ഭാഗ്യവതിയായ അമ്മ വേണ്ട എന്ന് പറഞ്ഞ ഒരു കൊച്ചു മാലാഖ ഉണ്ടാവും. അവളെ ഞങ്ങള്‍ക്ക്‌ വേണം. ഞങ്ങളുടെ അഞ്ജുവിനെ ഒരു ചെച്ചിയാക്കാന്‍ , അവളെ ഞങ്ങള്‍ കൊണ്ടു വരും.

******
അനാഥ-----------------------ആരാണ് അനാഥ . ഉപേക്ഷിക്കപെട്ട കുഞ്ഞോ അതോ ജന്മം കൊടുത്ത് ഉപേക്ഷിച്ച അമ്മയും അച്ഛനുമോ ?

തിങ്കളാഴ്‌ച, ഓഗസ്റ്റ് 10, 2009

ഉണ്ണികുട്ടന്‍ ചോദിക്കുന്നു



ഉണ്ണികുട്ടന്‍ സന്ധ്യക്ക്‌ കളിക്കാന്‍ പോയിട്ട് വന്നതും, ഷൂസും കൂടി ഊരാതെ അമ്മയുടെ അടുത്തേക്ക് ഓടി. ദേവൂ മോളെ ഉറക്കുകയാണ് അമ്മ. അമ്മയുടെ സാരി തുമ്പത്ത് പിടിച്ചു നിന്നു അവന്‍ .
" ഉണ്ണി കുട്ടാ, ഒച്ച വെക്കണ്ടാ, ദേവൂ ഉറങ്ങി , കൈയും കാലും കഴുകി ഉണ്ണാന്‍ വരൂ, അമ്മ ചോറ് വിളമ്പാം".
അമ്മ മോളെ കിടത്തി തിരിഞ്ഞു നൊക്കിയപ്പൊഴ് കണ്ടത്‌, കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍കുന്ന ഉണ്ണി കുട്ടനെയാണ്.
" എന്ത്‌ പറ്റി ഉണ്ണി കുട്ടാ ? എന്തിനാ എന്റെ കുട്ടി കരയുന്നത് ? "
" അമ്മേ , ഉണ്ണി കുട്ടന്റെ അച്ഛന്‍ മരിച്ചു പോയോ അമ്മേ "
പ്രതീക്ഷിച്ച ഒരു ചോദ്യം , പക്ഷെ പ്രതീക്ഷിക്കാത്ത സമയത്തില്‍ ,കൂട്ടുക്കാരന്മാര്‍ വല്ലതും പറഞ്ഞിടുണ്ടാവും , അല്ലാതെ അവനിങ്ങനെ ഒന്നും ചോദിക്കില്ല.
" പറയമ്മേ , അച്ഛന്‍ മരിച്ചുവോ ?........................................... എന്തിനാമ്മേ അച്ഛന്‍ മരിച്ചത്‌ ?"
" ആരാ മോനോട് ഇതൊക്കെ പറഞ്ഞത് ?"
ഉണ്ണികുട്ടന്‍ അമ്മയെ നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല.
"വരൂ ഉണ്ണി കുട്ടാ, നമുക്കു ആഹാരം കഴിക്കാലോ ", അവനെ വാരി എടുക്കാന്‍ നോക്കിയപ്പോ അവന്‍ ഒന്നു കൂടി അകന്നു നിന്നു.
" അമ്മേ , മരിച്ചവര്‍ എവിടെക്കാ അമ്മേ പോവുക ?"
ഇവന്‍ വിടുന്ന മട്ടില്ലല്ലോ ഈശ്വര.
" സ്വര്‍ഗത്തിലേക്ക് ഉണ്ണി ?"
" എന്തിനാണ് അച്ഛന്‍ സ്വര്‍ഗത്തില്‍ പോയത് ?"
" അത്.................................. അത് പിന്നെ "..... ഈ കുട്ടിയോട്‌ എന്ത് പറഞ്ഞിട്ടാ മനസിലാക്കുക.
" അത് മോനേ അച്ഛന്‍ ഈ ലോകത്തില്‍ ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും ഉണ്ണി ".
അത് കേട്ടപോ അവന്‍ വേഗം അമ്മയുടെ മടിയില്‍ കേറി ഇരുന്നു.......
" അമ്മേ, ഇല്ലമേ എല്ലാം ചെയ്തു കഴിഞ്ഞിട്ടില്ല, എന്നോട് അടുത്ത അവധി കാലത്തു പൂരം കാണാന്‍ കൊണ്ടോവാം എന്ന് പ്രോമിസ് ചെയ്തതാ". ഉണ്ണി കുട്ടന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.
അമ്മ കരച്ചില്‍ അടക്കാന്‍ കുറെ പാടു പെട്ടു.
ഉണ്ണി കുട്ടന്‍ പിന്നെയും തുടങ്ങി,
" അമ്മേ ആരാമ്മേ അച്ഛനെ സ്വര്‍ഗത്തില്‍ കൊണ്ടു പോയെ ?"
" ദൈവം ."
" ആരാമ്മേ കൃഷ്ണനോ ?"
അതെ എന്ന് പതുക്കെ തല കുലുക്കി അമ്മ.
" അമ്മേ കൃഷ്ണന്ടെ അടുത്ത്‌ നമുക്കു മിണ്ടണ്ട കേട്ടോ അമ്മേ ."
കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് ഉണ്ണി പിന്നെയും ചോദിച്ചൂ,
"കൃഷ്ണനെന്തിനാ എന്റെ അച്ഛനെ കൊണ്ടു പോയെ ".
അമ്മക്ക് കരച്ചില്‍ അടക്കാനായില്ല, കരഞ്ഞു കൊണ്ടു അവനെ കെട്ടിപിടിച്ചു പറഞ്ഞു,
"അച്ഛന്‍ വളരെ വളരെ നല്ലതായിരുന്നു, അത് കൊണ്ടു കൃഷ്ണന്‍ കൊണ്ടു പോയി".
അമ്മ കരയുന്നത് കാണാന്‍ കഴിയഞ്ഞിട്ടണോ അതോ ഇനി ചോദിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണോ അറിയില്ല, ഉണ്ണി അവിടുന്ന് എഴുനേറ്റു പോയി.
കുറച്ചു സമയം കഴിഞ്ഞിട്ട് അവന്‍ വാതില്കല്‍ നിന്നു എത്തി നോക്കി കൊണ്ടു പറഞ്ഞു

"അമ്മേ, അമ്മ നല്ല കുട്ടിയാവണ്ട കേട്ടോ, ചീത്ത കുട്ടിയായാല്‍ മതി . അപ്പൊ കൃഷ്ണന്‍ അമ്മേ കൊണ്ടു പോവില്ലല്ലോ".

" ഞാന്‍ പോയിട്ട് ആകാശത്തില്‍ അച്ചന്‍ വന്നുവോ എന്ന് നോക്കട്ടെ, അമ്മ പറഞ്ഞില്ലേ അച്ഛന്‍ നക്ഷത്രമായെന്നു.........................."



*******
ഒരു ചിന്ത :
എല്ലാം കീഴടക്കി എന്ന് കരുതി മനുഷ്യന്‍ ചിരിക്കുമ്ബൊഴ് അവനെയും അവനെ സ്നേഹിക്കുന്നവരെയും തോല്പിക്കാനായി ദൈവം കണ്ടെത്തിയ ആയുധമാണോ മരണം ?