ചൊവ്വാഴ്ച, ജൂലൈ 28, 2009

സ്വപ്നങ്ങളെ ഉറക്കരുതെ ......

അമ്മയുടെയും അച്ഛന്ടെയും ഇടയില്‍ വീര്പുമുട്ടിയിരികുന്ന ആ പതിനഞ്ചു വയസ്സുകാരണ്ടേ മുഖത്തില്‍ ഞാന്‍ അവന്ടെ പ്രശ്നം/ പ്രശ്നങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു. എന്റെ ഇരുവത്‌ വര്‍ഷത്തെ അനുഭവത്തെ അവന്ടെ നിസ്സംഗ ഭാവം തോല്പിക്കുന പോലെ.

ആ കുട്ടിയുടെ അച്ഛന്‍ സ്വരത്തില്‍ ആശങ്കയും , മടിയും, ഭീതിയും ഒക്ക കലര്‍ത്തി പറഞ്ഞു തുടങ്ങി ' ഡോക്ടര്‍, ഞങ്ങളുടെ മകന്‍ ഈ ഇടയായി ആരോടും ഒന്നും മിണ്ടുന്നില്ല, ഒന്നിലും ഒരു ഉല്സാഹം ഇല്ല. ഇവന്‍ ഞങ്ങളുടെ ഒറ്റ മോന്‍ ആണ്‍. ഞങ്ങളെ സഹായിക്കണം . എത്രയും പെട്ടെന്ന്‍. അടുത്ത മാസം അവന്ടെ പത്താം ക്ലാസ്സ് പരീക്ഷയാന്‍ ".

എത്ര ചോദിച്ചിട്ടും ആ കുട്ടി എന്നോട്‌ ഒന്നും മിണ്ടിയില്ല, അച്ഛനെയും അമ്മയെയും പുറത്ത്‌ നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരിക്കല്‍ കൂടി അവനോട്‌ മിണ്ടാന്‍ ശ്രമിച്ചു. അപ്പോഴും മൌനം തന്നെ. അവന്ടെ നേരെ ഒരു കടലാസ് നീട്ടി, ഒരു പേനയും.

സാധാരണയായി ഞാന്‍ എപ്പോഴും ചെയ്യാരുല്ലതാണ് ഒരു പേനയും , കടലാസും കൊടുത്ത് എന്തെങ്ങിലും എഴുതാന്‍ പറയും. അവര്‍ മിക്കവാറും അതില്‍ കുത്തി കീറും. അവരുടെ വരകളിലും, വൃത്തങ്ങളിലും അവരുടെ മനസ്സു കാണാന്‍ എനിക്ക് കഴിയാറുണ്ട്. അങ്ങനെ ഒരു പരീക്ഷനമാന്‍ ഈ കുട്ടിയോടും ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്‌.
കുറച്ചനേരം കഴിഞ്ഞ ഞാന്‍ അവന്‍ മേശ പുറത്ത്‌ വച്ച കടലാസ് എടുത്ത്‌ നോക്കി. ഞാന്‍ കണ്ടത്‌ അതില്‍ ഒരു മനോ രോഗിയുടെ വരകളും , കുത്തുകളും ഒന്നും അല്ല. വൃത്തിയുള്ള കൈപടയില്‍ അവന്‍ എഴുതിയിരുന്നു.

" പ്രിയമുള്ള ഡോക്ടര്‍,

എനിക്ക് ആരോടും ഒന്നും പറയണ്ടാ , പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരും ഇല്ല. എന്നോടും ആരും ഒന്നും പറയണ്ട.. നിങ്ങള്‍ പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹികുന്നതല്ല.
നിങ്ങളെ ആരെയും ഞാന്‍ കാണുനില്ല. ഞാന്‍ കാണുന്നത് വെറും അട്ടയിട്ട വെളുത്ത കടലാസ് കൂട്ടങ്ങലാന്‍.
വെളുത്ത കടലാസുകളെ വൃത്തികെടാക്കുന കറുത്ത മഷി കുത്തുകളെ ഞാന്‍ ഭയക്കുന്നു. "

ഇത്ര മാത്രമെ അവന്‍ എഴുതിയിരുന്നുള്ളൂ. പക്ഷെ എനിക്കവണ്ടേ ഇപ്പോഴ്തെ അവസ്ഥക്കുള്ള കാര്യം പിടികിട്ടി.

അവന്‍ എഴുതിയതിണ്ടേ താഴെ ഞാന്‍ എഴുതി.

" പ്രിയമുള്ള അച്ഛന്‍ അമ്മമാരെ,

നിങ്ങളുടെ സ്വപ്നന്കള്‍ പൂവണിയാന്‍ നിങ്ങള്‍ അമിതമായി ശ്രമിക്കുമ്ബൊഴ്, കരിയുന്നത് നിങ്ങളുടെ മക്കളുടെ ജീവിതമാനെണ്ണ്‍ ഓര്‍ക്കുക.
മരുന്നൊന്നും വേണ്ട, അവനെ ഒരു പുസ്തക പുഴു ആക്കാതിരിക്കുക . "

എന്ന്,
ഡോക്ടര്‍.

വ്യാഴാഴ്‌ച, ജൂലൈ 23, 2009

കണ്ടതും , കേട്ടതും...........

മനുഷ്യര്‍ പലവിധം, മനുഷ്യ മനസ്സുകളും അത് പോലെ.

*************************************************************************************

അവളുടെ ഇരുട്ടുള്ള രാവുകള്‍ക്ക്‌ നിറം പകര്‍ന് കൊടുതീരുന്നത് അവനെ കുറിച്ചുള്ള മധുര സ്വപ്നങ്ങളായിരുന്നു. അവളുടെ ദിനങ്ങള്‍ നീങ്ങാന്‍ അവന്ടെ ഓര്‍മ്മകള്‍ മാത്രം. പക്ഷെ അവന്റെ സ്വപ്നങ്ങളില്‍ അവള്‍ കടന്നുവന്നാല്‍ അവന്‍ അതിനെ " ദുസ്വപ്നം" എന്ന്‍ വിളിച്ചു.

**************************************************************************************

" അമ്മേ , വേറെ വിശേഷിച്ച് ഒന്നും ഇല്ലല്ലോ. എന്നാല്‍ ഞാന്‍ ഫോണ്‍ വെച്ചോട്ടെ. " അമ്മയുടെ മറുപടിക്ക്‌ കാത്തു നിക്കാതെ ഫോണ്‍ വച്ച്ചു‌ വിദേശത്തുള്ള മകന്‍.
അമ്മക്ക്‌ ആഴ്ചയില്‍ ഒരു തവണ വിളിക്കുന്ന മകനോട്‌ സംസാരിച്ച ആ നിമിഷങ്ങള്‍ വില മതിക്കാന്‍ പറ്റാത്തത്‌ . മകന്‍ പക്ഷെ " ഓ ഈ അമ്മക്ക്‌ എന്നും എന്താ ഇത്ര പറയാന്‍. ഈ കാള്‍ പത്തു ഡോളര്‍ ആയി " എന്ന്‍ കണക്കിടുങയായിരുന്നു.

**************************************************************************************

" ഇല്ലടാ ഞാന്‍ കഴിക്കാന്‍ നിക്കുന്നില്ല. ചേച്ചി എന്തെങ്കിലും ഉണ്ടാക്കി വെക്കും. ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് അങ്ങോട്ട് പോവുന്ന കാര്യം . " കൂടെ താമസിച്ചിരുന്ന റൂം മേറ്റ്‌ നോക്കി നില്‍കെ രാജീവ്‌ പെട്ടിയും എടുത്തു യാത്രയായി അതെ നഗരത്തില്‍ താമസിക്കുന്ന ചേച്ചിയുടെ അടുത്തേക്ക്‌. ജോലി നഷ്ടപെട്ടു ഇനി വാടകക്ക്‌ നിക്കാന്‍ പറ്റില്ല. ചേച്ചി സഹായിക്കും. അവിടെ നില്‍കാം കുറച്ചു ദിവസം.

അഞ്ചു മണികൂര്‍ കാത്തു നിക്കേണ്ടി വന്നു ചേച്ചിയുടെ വീട് മുറ്റത്ത്‌. സെല്‍ ഫോണ്‍ അടിച്ചിട്ടും എടുത്തില്ല . ഞാന്‍ വരുന്ന കാര്യം ചേച്ചി മറന്നുവോ ?

ചേച്ചി വന്നു, " ഓ രാജീവ്, ഞങ്ങള്‍ ഒരു സിനിമക്ക്‌ പോയതാ. വന്നിട്ട ഏറെ നേരമായോ. നീ കഴിച്ചു കാണും അല്ലെ. ............................അല്ല ഇനി നിനക്ക് വീട് എത്തനമെങ്ങില്‍ ലാസ്റ്റ് ബസ്സ് പുരപെടാന്‍ സമയമായി, ചായ കുടിച്ചിട്ട് പോവാം വാ".

ചേച്ചി തന്ടെ കൈയിലെ പെട്ടി കാണതതാണോ അതോ ................

**************************************************************************************

" അമ്മേ , എനിക്ക് മഞ്ഞ പാവാട മതി ". അമ്മു പറഞ്ഞു.
"ഓ , നല്ല കളര്‍ , നിന്ടെ കറുപ്പിന്‍ ഇത് നന്നായി ചേരും. " അമ്മ പരിഹസിച്ചു.
എന്തിനാ നീ അവളെ വിഷമിപ്പികുനത്. അവള്‍ക്ക്‌ മഞ്ഞ മതിയെങ്ങില്‍ അത് മതി. അച്ഛന്‍ പറഞ്ഞു.
അച്ഛ വേണ്ടച്ച്ച. എനിക്ക് അമ്മക്ക്‌ ഇഷ്ട പെടുന്ന കളര്‍ മതി.
പത്തു വയസുകാരി അമ്മുവിന്‍ , അമ്മയെ , അല്ല അച്ഛന്റെ പുതിയ ഭാര്യയെ സന്തോഷിപ്പിക്കാനുള്ള ശ്രമം. അമ്മക്കാവട്ടെ എങ്ങനെയെങ്ങിലും " ഈ നാശം ഒന്നും ഒഴിഞ്ഞു കിട്ടിയാല്‍ മതി " എന്ന ചിന്ത.

**************************************************************************************

തിങ്കളാഴ്‌ച, ജൂലൈ 20, 2009

എനിക്ക് പറയാനുള്ളത്

എനിക്ക് പറയാന്‍ ഒരു പാടുണ്ട് . പക്ഷെ സമയം ഒരു പരിമിതി ആവുമ്ബൊഴ്, വാക്കുകളും വഴുതി പോവുന്നു . ഇടക്ക് സമയവും വാക്കുകളും ഒത്തു ചെരുമ്ബൊഴ് എന്ധേങ്ങിലും ഇവിടെ പ്രതീക്ഷികാം.

ബുധനാഴ്‌ച, ജൂലൈ 15, 2009

വാടിയ പൂ മൊട്ടുകള്‍

" നന്ദു ഏട്ടാ, എന്താ ഇതു, ഇങ്ങനയൊക്കെ തോന്നുനത് തന്നെ തെറ്റാണ്. നമ്മുടെ കല്യാണത്തിന്‍ ഇനി പത്തു ദിവസം അല്ലെ ഉള്ളു . അതിന്‍ മുംബ്‌ ഇതൊന്നും വേണ്ടാ കേട്ടോ. അച്ഛനും അമ്മയും ഇല്ലാത്ത നേരം നോക്കി വന്നിരിക്കുനത് ഇതിനാണോ ? ഞാന്‍ പിണങ്ങി കേട്ടോ" . സ്വരത്തില്‍ അല്പം ശുണ്ടി കലര്‍ത്തി പറഞ്ഞു നിര്ത്തി മീര. നന്ദു പക്ഷെ അതൊന്നും കാര്യമാക്കിയ മട്ടില്ല. അവന്‍ അവളുടെ നെറ്റിയില്‍ വീണു കിടക്കുന്ന മുടിയിഴാകള്‍ മാടി ഒതുക്കി, അവളുടെ കാതില്‍ പതുക്കെ തട്ടി , ജിമിക്കികള്‍ കിടന്നാടുന്ന ചന്തം നോക്കി നില്‍കുക ആയിരുന്നു. അത് കണ്ടപൊഴ് മീരക്ക് കൂടുതല്‍ ദേഷ്യം വന്നു. " ഒന്നു പോവുന്നുണ്ടോ ഇവിടുന്‍. അച്ഛനും അമ്മയും എത്താറായി ". " മീരകുട്ടി, എന്റെ സ്വപ്ന സുന്ദരി, എന്നോടെന്ധിനി പിണക്കം ? പത്തു ദിവസം പോയിട്ട, പത്തു മിനിറ്റ് എനിക്ക് കാത്തിരിക്കാന്‍ വയ്യാത്ത അവസ്തയാനിപൊഴ്. പാവമല്ലേ നിന്ടെ നന്ദു ഏട്ടന്‍. പാവതിണ്ടേ ഒരു ആഗ്രഹമല്ലേ നിന്ടെ eശംഖു പുഷ്പം പോല്ലുള്ള കഴുത്തില്‍ ഞാന്‍ കെട്ടിയ താലി കാണണം എന്ന്. ഇന്നലെ അമ്മ ക്ഷേത്രത്തില്‍ പോയി പൂജിച്ചു കൊണ്ടു വന്നത് മുതല്‍ എനിക്കൊരു തോന്നല്‍. അത് നിന്ടെ കഴുത്തില്‍ കിടക്കുനത് കാണണം . എത്രയും വേഗം. പ്ലീസ് മീര ഞാന്‍ ഒന്നു കെട്ടി നോക്കട്ടെ. "
" വേണ്ട , വേണ്ട , വേണ്ട, ഞാന്‍ സമ്മതിക്കില്ല. നന്ദു ഏട്ടന്‍ എന്റെ കഴുത്തില്‍ താലി കേട്ടുനത് വാഴത്തോട്ടത്തില്‍ ആയിരിക്കരുത്‌ , കതിര്‍ മണ്ടപത്തില്‍ , കൊട്ടും കുരവയും കെട്ട്, എല്ലാവരുടെയും അനുഗ്രഹങ്ങളോടെ , പട്ടും , പൊന്നും അണിഞ്ഞു കൊണ്ടു. അത് എന്റെ സ്വപ്നമാന്‍." അവള്‍ കരയുകായിരുന്നു .
നന്ദു പതുക്കെ പറഞ്ഞു " എനിക്കറിയാം , മീരക്ക് വിഷമമുണ്ട് , എനിക്ക് ഇങ്ങനെ ഒരു മോഹം.............. ഒരു അഞ്ചു മിനിട്ട് അത് കഴിഞ്ഞു ഞാന്‍ മാല ഊരി എടുത്തു കൊള്ളാം...... " അവന്‍ യാചിച്ചു നില്‍കുന്നത് കാണാന്‍ കഴിയാഞ്ഞിറ്റ്‌ അവള്‍ തല കുനിഛു നിന്നു. " എടി പൊട്ടി, ആകാശത്തിലും , കടലിലും ഒക്കെ ആള്‍കാര്‍ കല്യാണം കഴിച്ചിട്ടുണ്ട്. പക്ഷെ വാഴ തോട്ടത്തില്‍ നമ്മളാണ് ആധ്യം". " തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ നോക്കണ്ട, എന്ത് വേണമെങ്ങിലും ചെയ്തോ ". കേട്ട പാതി, കേള്‍ക്കാത്ത പാതി അവന്‍ താലി കെട്ടി.
എവിടെയോ ഒരു മന്ത്ര ഘോഷം കേട്ടത്‌ പോലെ .

അവര്കിടയില്‍ കുറെ നേരം അസഹനീയമായ ഒരു മൌനം മാത്രമായിരുന്നു. അവള്‍ അറിയാതെ അവളുടെ മിഴികളില്‍ നിന്ന്‍ കണ്ണീര്‍ മുത്തുങള്‍ പോഴിയുന്നുണ്ടായിരുന്നു. നന്ദു അത് തന്ടെ ചുണ്ടുകള്‍ കൊണ്ട ഒപ്പി എടുത്തു. " മീര , എനിക്ക് ഹരിടെ വീട് വരെ ഒന്നു പോണം. നീ ഇങ്ങനെ വിഷമിക്കാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല. ഇന്നലെങ്ങില്‍ പത്തു ദിവസം കഴിഞ്ഞിട്ടായാലും ഞാന്‍ തന്നെയല്ലേ താലി കേട്റെണ്ടാത് . വിഷമിക്കാതെ പോയി വല്ല സ്വപ്നങ്ങളും കണ്ടിരിക്ക് കുട്ടി" .
പറഞ്ഞു കൊണ്ടിരിക്കേ അവന്‍ അവളുടെ കഴുത്തില്‍ കെട്ടിയ താലി ഊരീ എടുത്തു. എന്തൊക്കെയോ നഷ്ടപെട്ട പോലെ തോന്നി മീരക്ക് . പതുക്കെ പറഞ്ഞു അവള്‍ " ബ്യ്കില്‍ പൊവുമ്ബൊഴ് സുക്ഷിക്കണം. വലിയ സ്പീടോന്നും വേണ്ട കേട്ടോ. ഇന്ന തന്നെ തിരിക്കില്ലേ അവിടുന്‍". ഇത കേട്ടിട്ട് കുസൃതി ചിരിയോടെ നന്ദു അവളെ നോക്കി പറഞ്ഞു. " എന്റെ ഭഗവാനെ, വെറുതയല്ല എല്ലാവരും പറയുന്നത്, താലി കെട്ടിയാല്‍ പെണ്‍ ഭരിക്കാന്‍ തുടങ്ങും എന്ന്. ശരി ഭാര്യെ ഉത്തരവ്‌, ഞാന്‍ വണ്ടി തള്ളി കൊണ്ടു പോക്കോളം കേട്ടോ ". മീരക്ക് ചിരി അടക്കാനായില്ല .

നന്ദു ഏട്ടന്‍ , എന്നും ഇങ്ങനെ ആയിരുന്നു. എല്ലാതിനും ഒരു ധ്രിതി. ക്ഷമയില്ല ഒരു കാര്യത്തിലും. കുട്ടി കാലത്ത്‌ ഒരിക്കല്‍, ഒരുക്കി വച്ചിരിക്കുന്ന വിഷു കണി കാണാന്‍ രാവിലെ വരെ കാത്തിരിക്കാന്‍ വയ്യാന്ദ്‌ രാത്രി തന്നെ പോയി കണ്ടു. വല്യമ്മാവന്‍ അത് കണ്ടു പിടിച്ച് ഒരു പാട് തല്ലു കിട്ടി അന്ന് .

കളിക്കൂട്ടുകാരന്‍ തന്നെ വേണം എന്നും ജീവിത്തത്തില്‍ കൂടെ എന്ന എപ്പോഴാന്‍ തനിക്ക്‌ തോന്നിയത്‌ ? മയില്‍ പീലികള്‍ മാത്രം സൂക്ഷിച്ച് വച്ചിരുന്ന പുസ്തകങ്ങളില്‍ നന്ദു ഏട്ടന്ടെ കത്തുങള്‍ വക്കാന്‍ തുടങ്കിയത് ? എപ്പോഴോ എന്നോ നന്ദു ഏട്ടനും ഞാനും തീരുമാനിച്ചു ഒരുമിച്ച്. ആദ്യം വീട്ടില്‍ പറഞ്ഞത് നന്ദു എട്ടനാന്‍ , ആര്‍കും ഒരെതിര്പും ഇല്ല. മുറ പെണ്ണല്ലേ . കല്യാണം പഠിത്തം കഴിഞ്ഞിട്ടെന്‍ തീരുമാനിച്ചു. ഒന്നിനും കാത്തു നില്‍കാന്‍ ഇഷ്ട പെടാത്ത നന്ദു ഏട്ടന്‍ ഒരു ജന്മം വേണമെങ്ങിലും കാത്തിരിക്കും ഞാന്‍ മീരക്ക്‌ വേണ്ടി എന്ന പറഞ്ഞു. എന്നാലും അവസാനം കണ്ടില്ലേ സ്വന്തം സ്വഭാവ മഹിമ കാണിച്ചത്‌.

നന്ദു ഏട്ടന്ടെ ഒരു കാര്യം.

സന്ധ്യ ദീപം കൊളുത്തി , തൊടിയില്‍ നിന്ന്‍ കിട്ടിയ മുല്ല മൊട്ടുകള്‍ കേട്ടുങയായിരുന്നു മീര . അകത്ത്‌ അമ്മയും അച്ഛനും കുറെ ഏറെ ബന്ധുക്കളും ഉണ്ടായിരുന്നു . അവര്‍കെല്ലാം സാരിയും പണ്ടവും കാണിക്കുന്ന തെരക്കിലാന്‍ അമ്മ. അച്ഛന്‍ പാവം ഇനിയും ആരെയെങ്ങിലും വിളിക്കാനുണ്ടോ, ആഹാരതിണ്ടേ എര്പാടൊക്കെ ശരിയായില്ലേ, വണ്ടികളൊക്കെ കൃത്യ സമയത്ത് എത്തില്ലേ, അങ്ങനെ നീളുന്നു അച്ഛന്ടെ ആശങ്ങങള്‍.
" ശങ്കരാ, ശങ്കരാ...............................". വലിയച്ഛനല്ലേ അത്, പൂവ് കേട്ടുനത് നിര്തിയിട്ട് മീര എത്തി നോക്കി , തന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ വലിയച്ഛന്‍ അകത്തു കേറി പോയി. വലിയച്ഛനെന്താ ഇന്നു സുഗമില്ലേ. നടത്തത്തില്‍ ഒരു വേഗമില്ല.
ഒരു കൂട്ടകരച്ചില്‍ കെട്ടാന്‍ മീര പൂ കേട്ടുനത് നിര്‍ത്തിയത്‌.
അകത്ത്‌ ഓടി ചെന്നു അവള്‍. ബോധ ശൂന്യയായി കിടക്കുന്ന അമ്മ, തലയില്‍ കയ്യും വച്ചിരിക്കുന്ന അച്ഛന്‍. വിതുമ്പി കരയുന്ന മുത്തശി , ഇവര്കെല്ലാം എന്ത് പറ്റി ? വലിയച്ഛന്‍ മീരടെ അടുത്ത് വന്ന നിറമിഴികളോടെ അവളെ നോക്കി പറഞ്ഞു, " മോളെ, നന്ദു ..............അവന്ടെ വണ്ടി ................ലോര്രിയില്‍ ഇടിച്ചത്... പോയി.......പോയി................"

മീര ഒന്നും കേട്ടില്ല, അവളുടെ മുല്ല പൂ മാല കരയുന്നുണ്ടായിരുന്നു................