ചൊവ്വാഴ്ച, നവംബർ 03, 2009

ചുവന്ന മയില്‍ പീലികള്‍

എല്ലാ ശനിയാഴ്ചയും ഇതു പതിവാണ്. ആതിര തന്നെയാണ് ഏട്ടനെ വിളിച്ചു ഉണര്‍ത്തുക . അവള്ക്ക് അന്ന് വയലിന്‍ ക്ലാസ്സ് ഉണ്ട്. കൃത്യം ഏഴ് മണിക്ക് ഏട്ടനെ വിളിച്ചു എഴുനെല്പിക്കും . എന്നും നേരത്തെ എഴുനെല്‍ക്കുന്ന അനൂപിന് അവധി ദിവസങ്ങളില്‍ നേരത്തെ എഴുനെല്കുക എന്ന് പറഞ്ഞാല്‍ വലിയ സങ്കടം തന്നെ . പക്ഷെ അനിയത്തിടെ കാര്യം ആയതു കൊണ്ടു അവന് വേഗം തന്നെ എഴുനേറ്റു റെഡി ആയി.
അവളുടെ റൂം തുറന്നു കിടക്കുന്നുണ്ടായിരുന്നു. പുറത്തു നിന്നു കൊണ്ടു തന്നെ വിളിച്ചു പറഞ്ഞു " ആതിരേ ഞാന്‍ റെഡി. നീ ഇന്നും ലേറ്റ് ആണ് കേട്ടോ". " കഴിഞ്ഞു ഏട്ടാ, ഞാന്‍ ബുക്ക്‌ എടുക്കട്ടെ. ". റൂമിന് അകത്ത് പോയി നിന്നു കൊണ്ടു അവളുടെ വയലിന്‍ എടുകുംബോഴാന്‍ അവന്‍ കണ്ടത്‌, അവളുടെ ബുക്കില്‍ അവള്‍ കുറെ മയില്‍ പീലികള്‍ വെക്കുകയായിരുന്നു.
" അയ്യട കെട്ടിച്ചു വിടാരായി, എന്നിട്ടും കൊച്ചു കുട്ടികളെ പോലെ മയില്‍ പീലിയും എടുത്ത്‌ ചുറ്റുന്നു. എന്തിനാ ആതി മോളെ ഇതു ".
" ഏട്ടാ, കളിയാക്കണ്ട, ഞാന്‍ മയില്‍പ്പീലികള്‍ പെരുകിയോ എന്ന് നോക്കുകയായിരുന്നു. നിമിഷ പറഞ്ഞു, വെയില്‍ തട്ടാതെ എടുത്ത്‌ വെച്ചാല്‍ മയില്‍ പീലികള്‍ പെരുകും എന്ന്."
" ഓ ഒരു നിമിഷ, പൊടി അവിടുന്ന്, നീ വേഗം വാ, സമയം ആയി ".
ആതിര ഏഴാം ക്ലാസ്സിലാണ്. അനൂപ്‌ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. അവര്‍ തമ്മില്‍ വലിയ പ്രായ വിത്യാസം ഉണ്ടെങ്കിലും ഏട്ടന്‍ അവളുടെ ഏറ്റവും നല്ല കൂട്ടുകാരന്‍ തന്നെ ആണ്.
അവരുടെ അച്ചന്‍ ഒരു സ്വകാര്യ ബാങ്കിലെ മാനേജര്‍ , അമ്മ വീട്ടില്‍ തന്നെ കുട്ടികള്ക്ക് നൃത്തം അഭ്യസിപിക്കുന്നു. ഒരു ചെറിയ സന്തുഷ്ട കുടുംബം.
ഏട്ടനെ പോലെ പഠിക്കാന്‍ മിടുക്കിയല്ലെങ്ങിലും ആതിര ഒരു വലിയ കലാകാരിയാവും എന്നാണു എല്ലാവരും പറയുന്നത്. പാട്ടു, നൃത്തം, കഥാപ്രസംഗം, എന്ന് വേണ്ട എല്ലാ മേലകളിലും അവള്‍ സ്കൂളിന്റെ അഭിമാനമാണ്.

മക്കള്‍ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ സ്വാന്തന്ത്ര്യം കൊടുത്താണ് ആതിരയുടെയും അനൂപിന്ടെയും അച്ഛനും അമ്മയും അവരെ വളര്‍ത്തുന്നത്. അവര്‍ അവര്ക്കു ഒരുപാടു സ്വകാര്യതയും അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആതിര റൂം അടച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ എപ്പോഴും ഇരിക്കുനത്ത് അവര്ക്കു അറിയാം, പക്ഷെ അവര്‍ അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കാറില്ല. അമിത നിയന്ത്രണം കുട്ടികളെ വഴി തെറ്റിക്കും എന്നാണു ആ മാതാ പിതാക്കളുടെ ധാരണ.

എന്തായാലും ആ കുടുംബത്തില്‍ സന്തോഷത്തിന്‍ ഒട്ടും കുറവില്ലായിരുന്നു.

ഇപ്പൊ കുറച്ചു ദിവസങ്ങലായിട്ടു ആതിരയില്‍ ഒരു മാറ്റം . അനൂപ്‌ അത് ശ്രദ്ധിച്ചു. പക്ഷെ അനിയത്തിയോട് ഒന്നും ചോദിച്ചില്ല. എപ്പോഴും കലപില സംസാരിക്കാറുള്ള അവള്‍ പെട്ടെന്ന് സൈലന്റ് മോഡില്‍ ആയതു പോലെ , ഒരു മിണ്ടാട്ടം ഇല്ലാതെ..... ഇവള്‍ എന്താ ഇങ്ങനെ, അവന്‍ അമ്മയോട് ചോദിച്ചു. അമ്മയും അത് ശ്രദ്ധിച്ചിരുന്നു.
അമ്മ പക്ഷെ അതിനെ വലിയ കാര്യമാക്കിയില്ല. പഠിത്തം കൂടുല്‍ ഉള്ളത് കൊണ്ടായിരിക്കാം എന്ന പറഞ്ഞു സമാധാനിച്ചു.
ഒരു ദിവസം അവള്‍ മുറ്റത്തെ ചാരൂ കസേരയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു പുസ്തകം. പഠിക്കുകയാണെന്നു കരുതി അനൂപ്‌ ആദ്യം. പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോഴാന്‍ അറിഞ്ഞത് അവള്‍ മയില്‍ പീലികളെ തലോടി കൊണ്ടിരിക്കുകയാണെന്ന്. അവന്‍ അവളുടെ അരികില്‍ ചെന്നു നിന്നു. " ആതി , പരീക്ഷ അടുത്തില്ലേ മോളെ, പഠിക്കാന്‍ ഒന്നും ഇല്ലേ ?"
അതിന് മറുപടി അവള്‍ പറഞ്ഞില്ല, അതിന് പകരം ഒരു ചോദ്യം " ഏട്ടാ, ചുവന്ന മയില്‍ പീലികള്‍ ഉണ്ടാവുമോ ?"
അവന്‍ അവളെ തുറിച്ചു നോക്കി പറഞ്ഞു, ' നിനക്കു ശെരിക്കും എന്താ ? വട്ടായോ ? ചുവന്ന മയില്‍ പീലി, അങ്ങനെ ഒന്നു ഈ ഭൂലോകത്ത് ഉണ്ടാവില്ല . "
" ഏട്ടന്‍ എന്തിനാ ചൂടാവുന്നെ, ഞാനൊരു സംശയം ചോദിച്ചതല്ലേ ? "
ഒന്നു അമര്‍ത്തി മൂളിയിട്ട് അവന്‍ അവിടെ നിന്നു പോയി.

അന്നൊരു ശനിയാഴ്ച , അനൂപ്‌ തന്നെയാണ് അവളെ വയലിന്‍ ക്ലാസ്സില്‍ കൊണ്ടാക്കിയത്‌. അവളുടെ കയ്യില്‍ പതിവായി എടുക്കാറുള്ള ബുക്കും ഉണ്ടായിരുന്നു. അവള്‍ അന്ന് പതിവില്‍ കൂടുതല്‍ സന്തോഷവതിയായിരുന്നു എന്ന് തോന്നി അനൂപിന് .

അന്ന് നേരം കുറെ വൈകിയിട്ടും ആതിര വീട്ടില്‍ വന്നില്ല. സാധാരണ നിമിഷടെ കൂടെ അവള്‍ ഒരു മണിക്ക് വീടെത്തും. ഇന്നു രണ്ടു മണിയായിട്ടും അവളെ കണ്ടില്ല. നിമിഷയെ വിളിച്ചു അനൂപ്‌, അവള്‍ വീട്ടില്‍ എത്തിയിരിക്കുന്നു.
" നിമിഷ എത്ര മണിക്ക് വീടെത്തി "
" ഒരു മണിക്ക് ഏട്ടാ ."
" ആതിര എവിടെ നിമിഷേ ? "
" ഏട്ടാ, ............."
" പറയു നിമിഷ, എന്താ, അവള്‍ എവിടെ ". അനൂപിന്‍ വല്ലാത്ത പിരിമുറുക്കം.

" ഏട്ടാ, അത്, ................അവള്‍ ഇന്നു ആ ഫ്രെണ്ടിനെ കാണാന്‍ പോയി ".

" ഏത് ഫ്രെണ്ടിനെ ?"

" ഓണ്‍ലൈനില്‍ അവള്‍ പരിചയപെട്ട " ചുവന്ന മയില്‍പ്പീലികള്‍ " എന്ന് പേരുള്ള ഒരു ഫ്രെണ്ടിനെ "

" "ചുവന്ന മയില്‍പ്പീലികള്‍" , ഒരു ഓണ്‍ലൈന്‍ പേരു, ഇതു ഒരു ആണോ പെണ്ണോ, അതെങ്കിലും അറിയുമോ നിങ്ങള്ക്ക് "


" എനിക്കറിയില്ല, അവള്‍ക്കും അറിയില്ല എന്ന് തോന്നുന്നു . ഇന്നു നേരില്‍ കാണാം എന്ന് പറഞ്ഞിട്ട് അവള്‍ പോയിരിക്കുകയാ . ഏട്ടനോട് പറയാതെ പോവുന്നതില്‍ വളരെ സങ്കടം ഉണ്ടായിരുന്നു അവള്ക്ക് . പക്ഷെ ചുവപ്പ് മയില്‍‌പീലി തരാം എന്ന് പറഞ്ഞുവത്ത്രെ അവളുടെ ഫ്രെണ്ട്. അതും കൊണ്ടു വന്നു ഏട്ടന്‍ സര്‍പ്രൈസ് കൊടുക്കാം എന്ന് പറഞ്ഞിട്ടാന്‍ അവള്‍ പോയത് ".

ആ ഫോണ്‍ കാള്‍ കഴിഞ്ഞ ശേഷം അച്ഛനും അമ്മയും അനൂപും കുറച്ചു നേരം തരിച്ചു ഇരുന്നു. മൂന്ന് പേരുടെ മനസ്സിലും അരുതാത്ത കുറെ ചിന്തകള്‍. പക്ഷെ അവര്‍ അത് പരസ്പരം പറഞ്ഞില്ല. മാത്രമല്ല നിമിഷയല്ലാതെ ആതിയുടെമറ്റൊരും ഫ്രെണ്ടിനെയും അവര്‍ക്കറിയില്ല. ഇങ്ങനെ ഒരു ഓണ്‍ലൈന്‍ ഫ്രെണ്ട് അവള്‍ക്ക്‌ ഉണ്ടെന്നും കൂടി അവര്‍ അറിഞ്ഞിരുന്നില്ല. ഇനി അതോര്‍ത്തിട്ടു കാര്യമില്ല എന്ന് മനസിലാക്കിയ അനൂപ്‌ നിമിഷ പറഞ്ഞ സ്ഥലത്തേക്ക് വാണം വിട്ട പോലെ പോയി.
പണി തീരാത്ത ഒരു ബഹുനില കെട്ടിടം. അവിടെ പണി മുടങ്ങിയിട്ട് ഇപ്പൊ മാസം കുറച്ചു ആയി. ഇവിടെയാണോ ആതി ഫ്രെണ്ടിനെ കാണാന്‍ വന്നത്.
അവന്‍ ആ കെട്ടിടത്തിന്‍ അകത്ത് കേറി. ആദ്യത്തെ നിലയില്‍ വെറും പാര്‍കിംഗ് ഏരിയ . അവന്‍ പടികെട്ടിലൂടെ മുകളിലത്തെ നിലയില്‍ കേറാന്‍ തുടങ്ങി. അവന്റെ ഹൃദയ മിടിപ്പും, ഷൂസ് ഇട്ട കാലൊച്ചയും മാത്രമാണ് അവിടെ കെട്ട് കൊണ്ടിരുന്നത്. അവന്‍ അവിടെ ആരും ഉള്ളതായി തോന്നിയില്ല. ഒരു നിലയില്‍ നിന്നു മറ്റൊരു നിലയിലേക്ക് അവന്‍ കേറി കൊണ്ടേ ഇരുന്നു. എവിടെയും ആതിരയെ കണ്ടില്ല. നാലാം നിലയില്‍ എത്തിയപ്പോള്‍ താഴെ ഒരു വെളുത്ത സാധനം കിടക്കുന്നു ,എന്തെന്ന് സൂക്ഷിച്ചു നോക്കി, ആതിയുടെ ഫ്രോക്കിന്റെ ഒരു ചെറിയ തുണ്ടായിരുന്നു അത്.

അവള്ക്ക് എന്തോ വിപത്ത് സംഭാവിച്ച്ച്ചിടുണ്ട് . അവന്റെ മനസ്സില്‍ ആരോ ഇരുന്നു പറയുന്ന പോലെ. അവന്‍ അവളുടെ പേരു ഉറക്കെ വിളിച്ചു നടന്നു . ഒരു അടഞ്ഞ മുറിയുടെ മുമ്പില്‍ എത്തി നിന്നു അവന്റെ തിരച്ചില്‍. ആ വാതില്‍ തുറക്കാന്‍ അവന്റെ കൈകള്‍ക്ക് ബലം ഇല്ലാത്തത് പോലെ. അപ്പോഴേക്കും അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. എങ്ങനെയോ വാതില്‍ തള്ളി തുറന്നു .
ഉള്ളില്‍ അവന്‍ കണ്ട കാഴ്ച , അവന്റെ സമനില തെറ്റിച്ചു .
അവന്റെ പോന്നനിയത്തി ചോരയില്‍ കുളിച്ചു, .........................
ഒരു കശക്കി എറിയപ്പെട്ട പൂവിനെ പോലെ , അല്ല അവള്‍ പൂവായിരുന്നില്ലല്ലോ, വെറും ഒരു പൂ മോട്ടായിരുന്നില്ലേ ?
അവളുടെ അടുത്ത്‌ കുറെ മയില്‍ പീലികള്‍ചിതറി കിടക്കുനുണ്ടായിരുന്നു. അവന്‍ അതില്‍ സൂക്ഷിച്ചു നോക്കി , ഈ മയില്‍ പീലികള്‍ക്ക് ഇപ്പൊ ചുവന്ന നിറം. അവളുടെ ചോരയുടെ ചുവപ്പ്....................

------------------------
ഈയിടെയായി ഇങ്ങനെയുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന് ആരെയാണ് നമ്മള്‍ കുറ്റക്കാര്‍ ആക്കുക്ക? എന്റെ അഭിപ്രായം നമ്മുടെ നിയമം തന്നെയാണ് ഇതിന്‍ പ്രധാന കാരണം എന്നാണു.
ഒന്നും അറിയാത്ത പിഞ്ചു കുട്ടികളെ പീടിപിക്കുന്ന "ക്രൂര മൃഗങ്ങളെ" ( എനിക്ക് വേറെ ഒരു രീതിയിലും അവരെ വിശേഷിപ്പിക്കാന്‍ കഴിയില്ല ) നമ്മുടെ നിയമം എന്ത് കൊണ്ടു തൂക്കി കൊല്ലുന്നില്ല. നിയമത്തിനെ വെല്ലു വിളിക്കുകയല്ല, പക്ഷെ നിയമത്തില്ലുള്ള ദാക്ഷിണ്യം കാരണമല്ലേ ഇങ്ങനെയുള്ള സംഭവങ്ങള്‍ കൂടി കൊണ്ടേ ഇരിക്കുന്നത്?.
നമ്മുടെ മക്കളോട് നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ , " പൊന്നും കുടമേ , ഇവിടെ നീ സുരക്ഷിതയാണ് എന്ന് ?"
- കണ്ണീരോടെ ചുവന്ന മയില്‍ പീലികള്‍.




ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

വിശ്വാസം

പെയ്തു തോര്‍ന്ന മഴയുടെ ഒരു അടയാളവും ഇല്ലാതെ ആകാശം നിറയെ നക്ഷത്ര പൊട്ടുകള്‍ . അതിന്‍ ഇടയില്‍ തങ്ങളെ തന്നെ നോക്കി ചിരിക്കുകയാണ് ചന്ദ്രന്‍ എന്ന് തോന്നി അവള്ക്ക്. നോക്കിയിരിക്കെ അതാ ഒരു നക്ഷത്രം വീഴുന്ന പോലെ. അത് പറയാന്‍ അവള്‍ തുടങ്ങവേ അവന്‍ പറഞ്ഞു, " നീ കണ്ടുവോ ഇന്നു ആകാശത്തില്‍ ഒരു നക്ഷത്രം പോലും ഇല്ല. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം അല്ലെ ".
അത് കേട്ടിട്ട് അവള്‍ ആകാശത്തിലേക്ക് നോക്കി, അവള്‍ക്ക്‌ നക്ഷത്രങ്ങള്‍ കാണാം . ഉടനെ അവള്‍ കണ്ണടച്ചു, " എനിക്ക് തോന്നുന്നതാവും, നക്ഷത്രങ്ങള്‍ ഇല്ല. അവന്‍ പറയുന്നതാന്‍ ശരി , കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം . " അവള്‍ കണ്ണടച്ചു നടന്നു.

പിന്നൊരിക്കല്‍ അവള്‍ അവന്റെ കൂടെ ക്ഷേത്രത്തില്‍ പോകവേ മുല്ല പൂക്കള്‍ കെട്ടുന്ന ഒരു വൃദ്ധയെ കണ്ടു. മുല്ല പൂക്കള്‍ വാങ്ങണം എന്ന് ആഗ്രഹിച്ചെങ്ങിലും അത് അവനോടു പറഞ്ഞില്ല. മുല്ല പൂവിന്റെ മണം അവിടെ ഒക്കെ പരന്നു നില്കുന്നതായി തോന്നി അവള്ക്ക്.
തിരിച്ചു വരവേ അവന്‍ ചോദിച്ചു, " അവിടെ ഒരു വൃദ്ധ പിച്ചി പൂവ് കേട്ടുനുണ്ടായിരുന്നുവല്ലോ , നിനക്കു വേണമായിരുന്നോ ?" അവള്‍ അത് കേട്ടിട്ട് ഓര്ത്തു , " ഞാന്‍ മുല്ലയാണല്ലോ കണ്ടത്, അത് പിച്ചിയായിരുന്നുവോ, ആയിരിക്കും, എനിക്ക് തെറ്റിയതാവും ". മുല്ല പൂവിന്റെ മണം അറിയാതിരിക്കാന്‍ അവള്‍ മൂക്കടച്ച്ചു നടന്നു.

ഒരു വൈകുന്നേരം അവന്റെ കയ്യും പിടിച്ചു നടക്കവേ ദൂരെ കണ്ട തീവണ്ടിപ്പാളം ചൂണ്ടി അവന്‍ പറഞ്ഞു അതില്‍ തീവണ്ടികള്‍ വരാറില്ല അറിയോ . അവള്‍ ഓര്ത്തു " അപ്പൊ ഇന്നലെ ഇതു വഴി പോവുമ്പോ ഞാന്‍ കണ്ടത്ത് എന്തായിരുന്നു". ദൂരെ ഒരു തീവണ്ടിയുടെ ചൂളം അവള്‍ കേട്ടപ്പോ അവള്‍ ചെവി പൊത്തി. " ഇതില്‍ തീവണ്ടി വരില്ല " . അവള്‍ ചെവി പൊത്തി നടന്നു.

ഒരു സുപ്രഭാതത്തില്‍ അവളുടെ മൊബൈല് ഫോണില്‍ അവന്‍ വേണ്ടി മാത്രം സെറ്റ് ചെയ്ത റിംഗ് കേട്ടിട്ടാണ് അവള്‍ എണീറ്റത്‌.
പെട്ടെന്ന് വരണം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ വേഗം അണിഞ്ഞൊരുങ്ങി അവന്റെ മുമ്പില്‍ എത്തി.

അവന്റെ കൂടെ ഒരു പെണ്ണ് . ഇവള്‍ ആരാണ് എന്ന് ചോദിക്കുമ്പോലെ അവനെ നോക്കി അവള്‍.
അവന്‍ ആ പെണ്ണിനെ പരിചയ പെടുത്തി. " ഇതു മായ, ഇന്നലെയാണ് ലണ്ടനില്‍ നിന്നു വന്നത്, എന്റെ അമ്മാവന്റെ മോള്‍ . ലണ്ടനില്‍ നല്ല ജോലിയുണ്ട് ഇവള്‍ക്ക് . മൂന്ന് ആഴ്ച കഴിഞ്ഞു തിരിച്ചു പോവും . അതിനിടയില്‍ ഞങ്ങളുടെ കല്യാണം നടത്തണം എന്ന് വീട്ടുക്കാര്‍ തീരുമാനിച്ചു. നീ എന്റെ "ബെസ്റ്റ് ഫ്രണ്ട്" അല്ലെ . അത് കൊണ്ടു നിന്നോട് തന്നെ ഈ കാര്യം ആദ്യം പറയണം എന്ന് തോന്നി.
ഒന്നും മിണ്ടാന്‍ ആവാതെ അവള്‍ നിന്നു, " ഞാന്‍ "ബെസ്റ്റ് ഫ്രണ്ട്" മാത്രം ആയിരുന്നുവോ, ആയിരിക്കാം, അവന്‍ പറയുന്നത് ശരിയായിരിക്കാം, എനിക്കല്ലേ തെറ്റ് പറ്റിയത്‌. വേണ്ടാത്തതൊക്കെ ആലോച്ച്ചിച്ച്ചു കൂട്ടിയത്‌ ഞാന്‍ തന്നെ ആയിരിക്കും ".
അപ്പോഴും അവള്‍ അവന്‍ പറഞ്ഞത് മാത്രം കെട്ട്. അവള്‍ ഒന്നും മിണ്ടിയില്ല. അവള്‍ മിണ്ടാതെ നടന്നു.

അന്ന് രാത്രി തീവണ്ടികള്‍ വരില്ല എന്ന് പറഞ്ഞ തീവണ്ടി പാലത്തില്‍ കൂടി അവള്‍ നടന്നു. അവനില്‍ അവളുടെ വിശ്വാസത്തിനെ തെറ്റാക്കി കൊണ്ടു ഒരു തീവണ്ടി അതിലുടെ വന്നു, അവളെയും കൊണ്ടു പോയി............................

---------------------

ഇതു വിശ്വാസം അല്ല
, വിഡ്ഢിത്തം അല്ലെ ?

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

മഴ

മഴയെ ഒരു പാട് ഇഷ്ട്ടമായിരുന്നു അവള്ക്ക് .
പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയത്‌ മുതല്‍ , മഴ പെയ്യുമ്പോള്‍ അവള്‍ ഓടി മുറ്റത്തെത്തും. മഴ അവളുടെ പ്രിയ കളികൂടുക്കാരിയായിരുന്നു. മുഖം മേലോട്ട് ഉയര്‍ത്തി പിടിച്ചു അവള്‍ മഴ തുള്ളികളെ ഉമ്മ വെക്കും, മഴ തുള്ളികള്‍ അവളെ തിരിച്ചും.
കുട്ടിക്കാലത്ത് മഴ തുള്ളിയെ കളിക്കാന്‍ കൂട്ട് കൂട്ടി, വലുതായപ്പോ അവള്‍ മഴയെ പ്രണയിച്ചു തുടങ്ങി . ഇടി വെട്ടുമ്ബൊഴ് അവള്‍ക്ക്‌ സന്തോഷമായിരുന്നു, മഴ വരുന്നതിന്റെ സൂചനയല്ലേ അത്.

പതിനെട്ടു മഴക്കാലങ്ങള്‍ അവള്‍ പിന്നിട്ടപൊഴ്, അവളുടെ ജീവിതത്തില്‍ ഒരു മാറ്റം. അവള്‍ വിവാഹിതയായി.

ഇപ്പൊ അവളുടെ ജീവിതത്തില്‍ എന്നും മഴക്കാലം. കാര്‍മേഘങ്ങള്‍ അവളുടെ മനസ്സിലാണ്, നിര്‍ത്താതെ പെയുന്ന മഴ അവളുടെ കണ്ണുകളിലും. ഇപ്പൊ ഇടി വെട്ടുന്നത് കേട്ടാല്‍ അവള്‍ ഓടും, പുറത്തെക്കല്ല, അകത്തേക്ക്..............അവളുടെ വീട്ടിലെ മേല്‍കൂര ചോരുന്നുണ്ട്. അതിന്‍ താഴെ മണ്‍ ചെട്ടികള്‍ നിരത്താനുള്ള ബദ്ധപാട്ടിലാണ് അവള്‍ ...................
_______________
ചില പേര്‍ ആസ്വധിക്കുനത് മറ്റ് ചില പേരുടെ വേദന . വീട്ടിന്റെ ഉള്ളിലിരുന്നു മഴയെ നൊക്കുമ്ബൊഴ് നല്ല രസമായിരിക്കും, പക്ഷെ അതെ മഴയില്‍ നനഞ്ഞു ഒരു ഇടത്താവളം ഇല്ലാത്ത എത്രയോ പേര്ക്ക് മഴ അത്ര രസമില്ലാത്ത ഒരു പ്രതിഭാസം മാത്രം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009

പ്രണയ വര്‍ണങ്ങള്‍

എന്നോ എപ്പോഴോ ഞാന്‍ ചോദിച്ചു. പ്രണയത്തിന്‍ നിറമുണ്ടോ. എനിക്ക് മറുപടി പറഞ്ഞു , ഒന്നല്ല , ഒരു പാടു പേര്‍.
----
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും പ്രിയ പത്നിയെ പിരിഞ്ഞു മരുഭൂമിയില്‍ പോയി ഇരിക്കുന്ന ഒരുവന്‍ പറഞ്ഞു - കറുപ്പ് - പ്രണയത്തിന്‍ നിറം കറുപ്പ്. ഉറക്കമില്ലാത്ത ഒരു പാടു രാത്രികളില്‍ അവന്‍ അറിഞ്ഞുവത്ത്രെ പ്രണയത്തിന്‍ നിറം കറുപ്പെന്നു.
----
ആരെയും സത്യ സന്ധമായി സ്നേഹിക്കാന്‍ കഴിയാതെ ജീവിക്കാന്‍ വേണ്ടി ഓരോ " കാമുകനെ സ്നേഹിക്കുന്ന " ഒരുവള്‍ പറഞ്ഞു പച്ച - അവള്‍ എന്നും കണ്ടത്‌ നോട്ടു കെട്ടുകളുടെ പച്ച നിറം മാത്രം.
----
ദിവസവും ഓരോ പുതിയ "ചരക്കു" , എന്ന് പറയുന്ന ഒരുവന്‍ പറഞ്ഞു ചുവപ്പ്- എല്ലാ ദിവസവും അവന്‍ ഓരോ പുതിയ കാമുകിമാര്‍ , സുര്യനെ പോലെ എല്ലാ ദിവസവും ഓരോ പുതിയ ഉദയം പുതിയ അസ്തമയം . അവന്‍ പറഞ്ഞു പ്രണയത്തിന് അസ്തമയ സുര്യന്റെ ചുവപ്പ്.
----
സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ പറഞ്ഞു - നീല - ഞങ്ങള്‍ പ്രേമിച്ചു, ഒന്നായി, ഞങ്ങളുടെ സ്നേഹം ഞങ്ങളുടെ കുടുംബത്തിനു മൊത്തം പങ്കു വെച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ കമ്പിളികൊണ്ട്‌ എല്ലാവരെയും പുതപിച്ച്ചു, നീലാകാശം പോലെ വിശാലമായ അവരുടെ പ്രണയത്തിന്‍ നിറം നീല.
----
ഞാന്‍ അവളെ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല, നിറങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല, പക്ഷെ അവള്‍ എന്റെ ജീവിതത്തില്‍ വന്നപോ ഞാന്‍ അറിഞ്ഞു പ്രണയത്തിന്‍ ഒരു നിറമല്ല, അത് ഒരു
" മഴവില്‍ " ആണ്. ( കാഴ്ചയില്ലാത്ത പക്ഷെ സ്നേഹമുള്ള കണ്ണുകളുടെ ഒരു കാഴ്ചപാട് )


________________
പ്രണയത്തിന്‍ സത്യമായും നിറമുണ്ടോ എന്നൊന്നും എന്നിക്കറിയില്ല, ചിലപ്പോ തോന്നും അതിന്‍ ഓരോ ദിവസം ഓരോ നിറം. എന്ത് നിറം ആയാലും കൊള്ളാം പ്രണയം വേണം ജീവിക്കാന്‍, അല്ലെങ്ങില്‍ ജീവിതം നിറമില്ലാത്ത ഒരു ചിത്രം മാത്രം.



ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

കല്യാണ പുലിവാലുകള്‍

കൃഷ്ണ പ്രിയാ , മുംബൈ നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ഡോക്ടര്‍. പഠിത്തം കഴിഞ്ഞപ്പോ തുടങ്ങി അച്ഛനും അമ്മയും കല്യാണത്തിന്‍ നിര്‍ബന്ധിക്കാന്‍. അവരോട് അവള്‍ മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു. കൂടെ പഠിച്ച , ഡല്‍ഹിയില്‍ താമസിക്കുന്ന പീറ്റര്‍ എന്ന ക്രിസ്തിയാനിയോടുള്ള അവളുടെ അടുപ്പം അവര്‍ അറിഞ്ഞപ്പോ ഒരു ചെറിയ വിഷമം തോന്നിയെങ്ങിലും മകളുടെ ഇഷ്ട്ടത്തിന്‍ അവര്‍ സമ്മതം മൂളി. അമ്മ പക്ഷെ ഒരു നിബന്ധന വെച്ചു, കല്യാണം നടക്കണമെങ്കില്‍ വലിയമ്മാവന്റെ സമ്മതം കൂടി വേണം.
അമ്മയുടെ അമ്മാവന്‍, വലിയമ്മാവനെന്നു കൃഷ്ണ വിളിക്കുന്ന ശങ്കരന്‍ അമ്മാവന്‍. പാലക്കാട്ടിലെ ഒരു അറിയപെടുന്ന വക്കീല്‍ ആയിരുന്നു. ആവശ്യപെടാതെ തന്നെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വാരി കോരി തരുന്ന ഒരു വ്യക്തി . രണ്ടു മക്കള്‍. ഒരാള്‍ മുംബൈയില്‍ , ഒരാള്‍ ബാംഗളൂരില്‍. അമ്മായി മരിച്ചിട്ട് കൊല്ലം രണ്ടായി. ഒറ്റക്കായിട്ടും തറവാട്‌ വിട്ടു പക്ഷെ വലിയമ്മാവന്‍ എവിടെയും പോയില്ല, പോവില്ല.

അമ്മാവന്‍ കൃഷ്ണയുടെ കാര്യം അറിഞ്ഞതും , ഒരു ചെറിയ ഭൂകമ്പം തന്നെ ഉണ്ടായി. പക്ഷെ അത് കൊണ്ടൊന്നും കൃഷ്ണയുടെ മനസ്സു മാറില്ലാ എന്ന് മനസിലാക്കി അമ്മാവന്‍. എന്നാലും ഇഷ്ട്ടക്കേട്‌ അയാള്‍ ഒളിച്ചു വെക്കാതെ , കനത്ത ഒച്ചയില്‍ പറഞ്ഞു " ശരി ഇനി നിന്റെ വിധി ഇതാനെങ്ങില്‍ ഇതു തന്നെ നടക്കട്ടെ,പക്ഷെ ഒരു കാര്യം ജാതക പൊരുത്തം നോക്കണം. " വലിയമ്മാവന്‍ ആദ്യത്തെ നിര്‍ബന്ധം വെച്ചു.
ചെക്കന്റെ ജാതകം ഇല്ലാത്തതിനാല്‍ ജനിച്ച സമയം വച്ച് അവര്‍ പൊരുത്തം നോക്കി, കൃഷ്ണയുടെ ഭാഗ്യം , നല്ല പൊരുത്തം.

വലിയമ്മാവന്റെ അടുത്ത നിര്‍ബന്ധം കല്യാണം ഹൈന്ദവ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. പീറ്റര്‍ന്റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്ങിലും അവര്‍ അതിനും എസ്സ്‌ പറഞ്ഞു.

അടുത്തത്‌ കല്യാണം പാലക്കാട്ടില്‍ വെച്ചു തന്നെ വേണം എന്ന് പറഞ്ഞു. അവര്‍ അതിനും സമ്മതിക്കേണ്ടി വന്നു

ജാതക പൊരുത്തം, ഹൈന്ദവ രീതിയുലുള്ള കല്യാണം, പാലക്കാട്ടില്‍ വെച്ചു കല്യാണം, ............ എന്തിനധികം , പാചകക്കാരെ വരെ അമ്മാവന്റെ ഇഷ്ടത്തിനായിരുന്നു തീരുമാനിച്ചത്‌.

വലിയമ്മാവന്‍ എന്ത് ചെയ്യുമ്പോഴും ഒരേ ന്യായം. " സമ്പ്രദായം ". അത് വിട്ടിട്ടുള്ള കാര്യങ്ങള്‍ക്ക് ശങ്കരന്‍ ഇല്ല എന്ന് . കൃഷ്ണക്ക് ചിലതിലൊക്കെ ഇത്തിരി എതിര്‍പ്പ് ഉണ്ടായെങ്ങിലും അത് ആരും വക വെച്ചില്ല.

ഉറപ്പിക്കലിന്റെ ദിവസം തീരുമാനിച്ചു, വരുന്ന ഞായറാഴ്ച. ഇനി കല്യാണ തിയതി, പണിക്കര്‍ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ കുറിച്ചു കൊടുത്തു. അതുമായി അച്ഛനും അമ്മയും വലിയമ്മാവന്റെ അടുത്തേക്ക് പോയി.

വലിയമ്മാവന്‍ കടലാസിലേക്ക് ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു, " അയ്യേ, ഇതു ശരിയാവില്ല, കുറിച്ചു തന്ന മൂന്നു മുഹൂര്‍ത്തങ്ങളും ശെരിയാവില്ല. ഇതിപ്പോ ഒരു പ്രേമ വിവാഹമല്ലേ, ഇതിനെന്തിനാ ഇപ്പൊ മുഹൂര്‍ത്തം നോക്കുന്നത് , നമുക്കു ഇതു ഗാന്ധി ജയന്തിടെ അന്ന് നടത്താം . ഇതു കേട്ടിട്ട് കൃഷ്ണയും , അച്ഛനും , അമ്മയും അമ്മാവനിതെന്തു പറ്റി ന്ന മട്ടില്‍ അയാളെ നോക്കി നിന്നു. അല്ല എല്ലാറ്റിനും സമ്പ്രദായം എന്നൊക്കെ പറഞ്ഞു " പാടു " പെടുത്തിയ ആള് ഇപ്പൊ പറയുന്നു കല്യാണത്തിന്‍ മുഹൂര്‍ത്തം നോക്കണ്ട എന്ന്.

അതോ ഇനി ശങ്കരന്‍ അമ്മാവന്‍ ഗന്ധിയനാണോ, അതാണോ ഗാന്ധി ജയന്തി തന്നെ മതി എന്ന് പറഞ്ഞത്. ഹേ അല്ല , ഗന്ധിയനോന്നും അല്ല. പിന്നെ എന്താ ?.

അധികം ആര്ക്കും ആലോചിച്ചു നിക്കേണ്ടി വന്നില്ല, വലിയമ്മാവന്‍ " കാരണം " പറഞ്ഞു
" നമ്മളിപ്പോ എല്ലാം നോക്കണ്ടേ, നല്ല ദിവസം എന്നൊക്കെ പറഞ്ഞിട്ട് ലീവ് അല്ലാത്ത ദിവസങ്ങളില്‍ കല്യാണം നടത്തിയാല്‍ എത്ര ആള്‍ക്കാര്‍ക്കാ ബുദ്ധിമുട്ടു. രാജീവും , രമേശും ( അമ്മാവന്റെ മക്കള്‍ ) പിന്നെ മറ്റുള്ളവര്‍ക്കും ഒക്കെ സൌകര്യമാവണ്ടേ, ഗാന്ധി ജയന്തി വെള്ളിയാഴ്ച, പിന്നെ ശനിയും , ഞായറും ലീവ്. മൂന്നു ദിവസം ഒരുമിച്ചു കിട്ടും. അതല്ലേ സൗകര്യം. "

" ഇങ്ങനെ തന്നെ വേണം..... അത് തന്നെ മതി...... എന്നൊക്കെ എല്ലാവരെയും എത്ര നെട്ടോട്ടം ഒട്ടിച്ചു ഓരോ കാര്യത്തിനും, എന്നിട്ട് ഇപ്പൊ പറയുന്നു സൗകര്യം നോക്കിയാല്‍ മതിയെന്ന്. മറ്റുള്ളവരുടെ അസൌകര്യങ്ങള്‍ കണക്കിലെടുക്കാതെ എത്ര മാത്രം വാശി പിടിച്ചു , അപ്പൊ സൌകര്യ കേടു തോന്നിയില്ലേ നിങ്ങള്ക്ക് . സ്വന്തം സൗകര്യം കണക്കിലെടുത്തപ്പോ " സമ്പ്രദായം " ഒക്കെ കാറ്റത്ത് അല്ലെ ." ഇങ്ങനെയൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്, പക്ഷെ ചോദിച്ചില്ല. വാക്കുകള്‍ നാവില്‍ തന്നെ തരിച്ചു നിന്നു.................

അങ്ങനെ കൃഷ്ണ പ്രിയ വിവാഹിതയാവുന്നു.... ഗാന്ധി ജയന്തിടെ അന്ന്.
എല്ലാവര്ക്കും സ്വാഗതം.
_______________________________
ശങ്കരന്‍ അമ്മാവനെ പോലെ കുറെ പേര്‍ ഭൂലോകത്ത് ഉണ്ട്. അവരുടെ വിശ്വാസങ്ങള്‍ മിക്കവാറും സൗകര്യം അനുസരിച്ചാണ്. പക്ഷെ അവര്‍ ഇതു ഒരിക്കലും സമത്തിക്കില്ല.



ഞായറാഴ്‌ച, സെപ്റ്റംബർ 13, 2009

നന്തിയാര്‍വട്ടം

നന്തിയാര്‍വട്ടത്തിന്‍ ഇടയായി ഒരു ദുഃഖം . തന്നെ ആര്‍ക്കും ഇഷ്ടമല്ല , തന്നെ കൊണ്ട് ഒരു പ്രയൊജനവും ഇല്ല എന്നുള്ള തൊന്നലുകളാണു ഇപ്പൊ അവളെ അലട്ടുന്നത് . അവള്‍ മറ്റ് പൂക്കളെ നൊക്കി നെടുവീര്‍പിട്ടു , “ എന്തു മാത്രം അഴകാണു മുല്ലക്കു , സുന്ദരികളുടെ പ്രിയങ്കരി . തന്നെ ആരും ഇങ്ങനെ തലയില്‍ ചൂഡാറില്ലല്ലൊ , പനിനീര്‍ പൂവിന്‍ എന്തു നല്ല നിറം. , ചെമ്പകത്തിനു എന്തു നല്ല മണം, ചെന്താമരയുടെ നിറം എന്തു രസം, തുംബയില്ലാത്ത പൂക്കളങ്ങളില്ല , പിച്ചി പൂവിന്റെ മണം തനിക്കില്ലല്ലൊ , ചെംബരുത്തി പൂവിന്റെ ഇലക്കും കൂടി തന്നെക്കാള്‍ ഉപയൊഗമുണ്ടു. “ ഇങ്ങനെ കുറെ വേണ്ടാതീനങ്ങള്‍ അവളുടെ മനസ്സില്‍ കടന്നു കൂടിയിട്ടു ഇപ്പൊ കുറച്ചു കാലമായി.
നന്തിയാര്‍വട്ടത്തിന്റെ ദുഃഖം പൂന്തൊട്ടത്തിലെ മറ്റ് പൂക്കള്‍ ശ്രദ്ധിച്ചു. എന്തിനാണു നന്തിയാര്‍വട്ടത്തിനു വിഷമം എന്നറിയാന്‍ അവര്‍ ആഗ്രഹിച്ചു, അതിനായി അവര്‍ ചെംബരുത്തി പൂവിനെ ദൂത് വിട്ടു.
ചെംബരുത്തി പൂവിനെ എല്ലാ‍ പൂക്കളെ പൊലെ നന്തിയാര്‍വട്ടത്തിനും വളരെ ഇഷ്ട്ടമാണു . അതു കൊണ്ടു തന്നെ ചെമ്പരുത്തി ചൊദിച്ചതും അവള്‍ എല്ലാം തുറന്നു പറഞ്ഞു.
ചെമ്പരുത്തിക്ക് കാര്യം പിടികിട്ടി, ഒരു താരതമ്യ പെടുത്തലിന്റെ ഫലമാണ് നന്തിയാര്‍വട്ടത്തിന്റെ ഇപ്പോഴത്തെ വിഷമത്തിന്റെ കാരണം എന്ന് മനസ്സിലാക്കി . ചെമ്പരുത്തി അധികമൊന്നും ഉപദേശിക്കുന്ന കൂട്ടത്തിലല്ലാ. എന്നാലും നന്തിയാര്‍വട്ടത്തിനോട് അവള്‍ പറഞ്ഞു " അല്ലാ നന്തിയാര്വട്ടം , നിനക്കെന്തിനാ ഇപ്പൊ മണവും, നിറവും ഒക്കെ. നീ നന്തിയാര്‍വട്ടമല്ലേ, മുല്ലയും , താമരയും , പനിനീര്പൂവും ഒന്നും അല്ലല്ലോ. അപ്പൊ പിന്നെ നിനക്കെന്തിനാ അവരുടെ ഗുണങ്ങള്‍ വേണ്ടത്. നമ്മെ മറ്റുള്ളവരുമായി താരതമ്യ ചെയ്യുന്നതിലൂടെ നമ്മള്‍ നമ്മെ തന്നെ വിസ്മരിക്കുന്നു. അതാണ്‌ നിനക്കും സംഭവിച്ചത്‌. നീ ഒരു ഔഷധ പൂവാണ്. അത് നീ മറക്കരുത്‌. നമ്മള്‍ എല്ലാവര്ക്കും ഓരോ വ്യത്യസ്ഥ ഗുണങ്ങളാണ് , മുല്ലക്ക് നന്തിയാര്‍വട്ടമാവാനും , നന്തിയാര്‍വട്ടത്തിനു മുല്ലയാവാനും ഒരിക്കലും പറ്റില്ല, അതാണ്‌ സൃഷ്ടി . അതിനെ മനസ്സിലാക്കി ജീവിച്ചാല്‍ ഇങ്ങനെ ആവശ്യമില്ലാത്ത ദുഃഖങ്ങള്‍ ഒഴിവാക്കാം. ". സ്നേഹത്തോടെ പറഞ്ഞു നിര്‍ത്തി ചെമ്പരുത്തി. നന്തിയാര്വട്ടം തന്റെ ചിന്തകളുടെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കി , അവള്‍ ചെമ്പരുത്തിക്ക് ഒരായിരം നന്ദി പറഞ്ഞു.
***************
നമ്മളെ നമ്മളായി കാണാനും സ്നേഹിക്കാനും കഴിഞ്ഞാല്‍ ഒട്ടേറെ വിഷമങ്ങള്‍ ഒഴിഞ്ഞു കിട്ടും. അതാണ്‌ നമ്മള്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായം.

ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

ഓണകോടി


ചിങ്ങ മാസത്തിലെ ഒരു വെയില്ലുള്ള വൈകുന്നേരം. സുര്യന്‍ ഇന്നു പതിവില്ലാതെ കത്തി നിക്കുന്നു. മഴ പെയ്യും എന്ന് കരുതി കുട എടുത്തിട്ടുണ്ട്. പക്ഷെ നിര്‍മല അത് നിവര്‍ത്തി പിടിച്ചില്ല. നിറമില്ലാത്ത കുട നനഞ്ഞാല്‍ നിറം മങ്ങിയതാനെന്നു അറിയില്ല, പക്ഷെ വെയിലത്തു അത് പറ്റില്ലല്ലോ.
കുറച്ചു ദൂരം നടനിട്ടു തിരിഞ്ഞു നൊക്കിയപ്പൊഴ് " കണ്മണി" വരുന്നത് കണ്ടു. " കണ്മണി"... നിര്‍മല പതിവായി പോവാറുള്ള ബസ്സ്. നിര്‍മലയെ കണ്ടിട്ട് ഒന്നു സ്പീഡ് കുറച്ചു ദാസപ്പന്‍ ഡ്രൈവര്‍ ചോദിച്ചു " എന്താ ചേച്ചി, ഇന്നും കേരുന്നില്ലേ ?" ഇല്ല എന്ന് തലയാട്ടി നിര്‍മല. "കണ്മണി" ചീറി പാഞ്ഞു പോയി.
" നിര്‍മലെ, നിര്‍മലെ ".... പരിചിതമായ ഒരു സ്വരം, തന്നെ ആരോ വിളിക്കുനുണ്ട് . ഒന്നു നിന്നു നിര്‍മല. അതാ വരുന്നു "പലിശ" അമ്മിണി. പലിശക്ക് പണം കൊടുക്കുനതാണ് ഇവരുടെ പ്രഥാന തൊഴില്‍. അതുകൊണ്ട് തന്നെ ഇവര് അറിയപെടുന്നത് "പലിശ" അമ്മിണി എന്നാണ്.
"എന്താ നിര്‍മലെ, എവിടെക്കാ നടന്നു പോവുന്നത് ?"
" ഞാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണ് അമ്മിണി ചേച്ചിയെ"
" ഓണകൊടിയൊക്കെ എടുത്തുവോ ? ഞാന്‍ വേണമെങ്ങില്‍ പണം തരം. "
" അങ്ങനെ ഇപ്പൊ കടം വാങ്ങി ഓണകോടി വേണ്ട എന്ന് ഞാനും രഘുവേട്ടനും തീരുമാനിച്ചു ചേച്ചി . ഞാന്‍ അല്പം തിരക്കിലാ. പോട്ടെ ചേച്ചി , പിന്നെ കാണാം". തിരിഞ്ഞു നടക്കാന്‍ തുടങ്ങി നിര്‍മല.
പിന്നില്‍ നിന്നു അമ്മിണി ചേച്ചി പറയുന്നുണ്ടായിരുന്നു "ഓ വലിയ അഭിമാനി, ഉണ്ണാനും ഉടുക്കാനും ഇല്ലെങ്ങിലും എന്താണ്‍ ഗമ ". ചിരിച്ചു കൊണ്ടു നടത്തം തുടര്‍ന്നൂ നിര്‍മല.

കവല മുക്കിലെ കടയില്‍ നിന്നും കഞ്ഞിക്കുള്ള അരിയും, പുഴുക്കിന്‍ പയറും വാങ്ങി തിരിയുംബോഴാന്‍ വീട് ഓണര്‍ ശങ്കരന്‍ ചേട്ടനെ കണ്ടത്. ഒരു ലോക മഹാ പഞ്ചാര . നേരെ മുമ്പില്‍ പെട്ട് പോയത് കൊണ്ടു നിര്മാലക്ക് നിക്കേണ്ടി വന്നു. കൊച്ചു കുട്ടികള്‍ മിട്ടായി ഖാന്ടാല്‍ ഉണ്ടാവുന്ന ആഹ്ലാതമായിരുന്നു അയാളുടെ മുഖത്ത്. "അയ്യോ ഇതാര് നിര്മലയോ ? എന്തൊക്കെയുണ്ട് വിശേഷം ? ഓണമൊക്കെ എവിടം വരെ എത്തി നിര്മാലെ ".
അയാളുടെ നോട്ടവും , ഭാവവും ഒക്കെ കണ്ടു നിര്‍മല ദേഷ്യം അടക്കാന്‍ പാടുപെട്ടു, അല്പം ഈര്ശ്യത്തോടെ തന്നെ പറഞ്ഞു " മഹാബലി പടിക്കല്‍ വന്നു നിക്കുന്നുണ്ടാത്രേ, ഞാന്‍ വേഗം ചെന്നിലെങ്ങില്‍ തിരിച്ചു പോവും . ഞാന്‍ പോട്ടെ ".
"ഓ തമാശ തമാശ" ചമ്മല്‍ മറച്ചു കൊണ്ടു ശങ്കരന്‍ പറഞ്ഞു.
ഒടുവില്‍ അവള്‍ വീടെത്തി, ശ്വാസം ഒന്നു നേരെ വിട്ടു, അവള്‍ രഘുവിണ്ടേ അടുത്തേക്ക്‌ ഓടി.
കിടക്കുനുണ്ടായിരുന്നു രഘു. ഓട്ടോ ഡ്രൈവര്‍ രഘു ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ മാസം ഏഴ് ആവുന്നു. ഒരു സുപ്രഭാതത്തില്‍ ഭോധമില്ലാതെ വന്ന ഒരു ലോറിക്കാരന്‍ ഇടിച്ചു വീഴ്ത്തിയ ഒരു ജന്മം. ജീവനോടെ കിട്ടി, പക്ഷെ നട്ടെല്ലിന്റെ ക്ഷതം കാരണം അരക്ക് താഴെ തളര്‍ച്ച.
നിര്മാലക്ക് പക്ഷെ പ്രതീക്ഷയുണ്ട് എന്നെങ്ങിലും ഒരു ദിവസം രഘുവേട്ടന്‍ എഴുനേല്‍ക്കും. ഇനി അഥവാ എഴുനെട്ടിലെങ്ങില്‍ തന്നെ അവള്ക്ക് പരാതിയില്ല. ജീവനോടെ കൂടെ ഉണ്ടല്ലോ അത് മതി.
"രഘുവെട്ട, ഞാന്‍ ഈ സാരി മാറ്റിയിട്ടു വരം. എന്നിട്ട് മേല് കഴുകാം കേട്ടോ . അവള്‍ എവിടെ കല്യാണി?"
" ഇന്നും നീ വൈകി എന്ന് പറഞ്ഞു അവള്‍ പിണങ്ങി ഇരിക്കുകയാണ് . നിനക്കു കുറച്ചു നേരത്തെ ഇറങ്ങമായിരുന്നില്ലേ നിമ്മി ".
"അവളുടെ പിണക്കം ഇപ്പൊ മാറ്റം ഞാന്‍ ."
"കല്യാണി, മോളെ കല്യാണി, അമ്മ വന്നു ". വിളിച്ചത് കേട്ടിട്ടും കിണറ്റും കരയില്‍ പിണങ്ങി നില്ക്കുകയാണ് കല്യാണി.
"എന്തിനാ കുട്ടാ അമ്മയോട് പിണക്കം".
"അമ്മേ അമ്മ ഇന്നും വൈകി, വാസന്തിയും, പ്രഭയും ഒക്കെ പൂക്കളത്തിനു പൂകള്‍ വലിക്കാന്‍ പോയി . ഇന്നു അടുത്ത വീട്ടിലെ ജാനു അമ്മായിക്കും വയ്യ. അപ്പൊ പിന്നെ അച്ഛന്ടെ അടുത്താര. അത് കൊണ്ടു ഞാന്‍ പോയില്ല". അവള്‍ പരാതികള്‍ നിരത്തി .
" നമ്മുക്ക് പൂക്കളം ഒരുക്കിയില്ലെങ്ങിലെന്ത , ഗാഗ്ര ചോളി യിട്ടിട്ടു ചെത്താലോ ".
ഗാഗ്ര ചോളി എന്ന് കേട്ടതും , ഒരായിരും ബള്‍ബ്‌ മിന്നി കല്യാണിയുടെ മുകത്‌.
"അമ്മേ , ഗാഗ്ര ചോളി വാങ്ങിയോ, എവിടെ കാണട്ടെ"

ഗാഗ്ര ചോളി ഉടനെ ഇട്ടിട്ടു ചന്തം നോക്കുകയായിരുന്നു കല്യാണി.
രഘു നിര്മാലയോട് ചോതിച്ചു "ഇതു വാങ്ങാന്‍ എങ്ങനെ ..........."
" ഞാന്‍ കഴിഞ്ഞ 35 ദിവസം തിരിച്ചു വരുമ്ബൊഴ് ബസ്സില്‍ വന്നില്ല. നടന്നു. "
" അമ്പടി , അപ്പൊ ബസ്സ് കൂലി ലാബിച്ചിട്ടു നീ മോള്‍ക്ക്‌ ഗാഗ്ര ചോളി വാങ്ങിയല്ലേ. "
സ്നേഹത്തോടെ അവന്‍ അവളെ കൂട്ടി പിടിച്ചു. കല്യാണിയും ഓടി വന്നു അമ്മയെ കെട്ടി പിടിച്ചു.

**************

സ്നേഹമാണ് എല്ലാവര്ക്കും എന്നും വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതത്തില്‍ എന്നും ഓണമല്ലേ.
എന്നും എല്ലാവര്ക്കും സ്നേഹം നിറഞ്ഞ മനസുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഹാപ്പി ഓണം.

ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2009

മാലാഖ കുട്ടികള്‍

ഇന്നു അഞ്ജുവിന് ഒരു സര്‍പ്രൈസ് കൊടുക്കണം. എന്നും പരാതിയാണ് സ്കൂളില്‍ നിന്നു
വരുമ്ബൊഴ് അമ്മ വീട്ടിലില്ല എന്നുള്ളത് . ഇന്നു ഏതായാലും ആ പരാതി ഉണ്ടാവില്ലാ. ലീവ് എടുത്തു. അഞ്ജുവിന് ഇഷ്ടമുള്ള മോര് കൂട്ടാനും , ബീന്‍സ്‌ തോരനും, മുട്ട കറിയും ഉണ്ടാക്കി കാത്തിരുന്നു.
അവളുടെ വലിയ കണ്ണുകള്‍ സന്തോഷം കൊണ്ടു ഒന്നും കൂടി വിടരും. അത് കാണാന്‍ മാത്രം എന്തും ചെയ്യാന്‍ റെഡി .......

ഇന്നെന്താ സ്കൂള്‍ ബസ്സ് വ്യ്കിയോ ? 3 മണി ആയല്ലോ ? .......... ഇല്ല വൈകീട്ടില്ല ഇതാ ബെല്‍ അടിക്കുന്നു.

ഒട്ടും പ്രതീക്ഷികാത്ത ഒരാള്‍ കതകു തുരനപ്പോ അഞ്ജുവിണ്ടേ മുഖം സന്തോഷം കൊണ്ടു വിടര്നു. " അമ്മേ, ഇന്നെന്താ ഓഫീസ്'ല പോയില്ലേ ? മൈ സ്വീറ്റ് അമ്മ. " അവള്‍ കെട്ടി പിടിച്ചു ഒരു ഉമ്മാ. ഒരു ദിവസത്തെ ശമ്പളത്തെകാല് എത്രയോ വിലയേറിയതാണ് ഈ ഉമ്മാ.

എട്ടു വയസ്സായി, പക്ഷെ ഇപ്പോഴും അവളുടെ ഷൂസ് വരെ ഊരീ കൊടുക്കണം. വീട്ടിലുണ്ടെങ്കില്‍ ഞാന്‍ തന്നെ ചോറ് വാരി കൊടുക്കണം.

തീന്‍ മേശയില്‍ ഇരിക്കുമ്ബൊഴ് ഞാന്‍ ചോദിച്ചു
" ഇന്നെന്താ അഞ്ജു സ്കൂള്‍'ല വിശേഷം. ".

" അമ്മേ ഇന്നു വിസ്മയ വന്നില്ല ?"

" നിനക്കു ഒരൊറ്റ ഫ്രണ്ട് മാത്രേ ഉള്ളു, ഈ വിസ്മയ ".

" അല്ലമ്മേ , വേറെയും ഉണ്ട് , ദിശ, സഞ്ജന, അനിത ...........ദര്‍ശന്‍".

" മതി മതി...... വേഗം കഴിക്കു അഞ്ജു".

" അമ്മേ, അമ്മയ്ക്കും എന്നും വീട്ടില്‍ ഇരുനുടെ, എന്ത് രസാ അമ്മ വീട്ടില്‍ ഉള്ളപോ . അമ്മേ , വിസ്മയക്ക്‌ ഒരു സിസ്റ്റര്‍ ഉണ്ടമ്മേ. അവള്‍ക്ക്‌ കളിയ്ക്കാന്‍ നല്ല കൂട്ടാന് അവളുടെ സിസ്റ്റര്‍. ദിശക്കും ഉണ്ട ഒരു സിസ്റ്റര്‍. അനിതയ്ക്ക് ഒരു ബ്രദര്‍. സഞ്ജനക്കും എനിക്കും ആരുമില്ല. പക്ഷെ സഞ്ജനടെ അമ്മ ഓഫീസില്‍ പോവില്ല................. അമ്മേ, എന്താ അമ്മേ എനിക്ക് സിസ്റ്റര്‍ ഇല്ലാതെ ."

" നിങ്ങള്‍ ക്ലാസ്സ്'ല ഇരുന്നു ഇതൊക്കയാണോ സംസരിക്കാര്‍. അപ്പൊ ക്ലാസ്സ്'ല ശ്രദ്ധികാറില്ല അല്ലെ".

അതൊന്നും വക വെക്കാണ്ടു അവള്‍ പിന്നെയും ചിണുങ്ങി.

" അമ്മേ, പറ അമ്മേ എനിക്കെന്താ ഒരു സിസ്റ്റര്‍ ഇല്ലാതെ ?. എനിക്ക് ബ്രദര്‍ വേണ്ട. ഒരു സിസ്റ്റര്‍ വേണം. വിസ്മയാടെ സിസ്റ്റര്‍ പോലെ ഒരു സിസ്റ്റര്‍. എനിക്കപ്പോ ഇങ്ങനെ ഒറ്റക്ക്‌ ഇരിക്കണ്ടല്ലോ . "


എട്ടു വയസ്സിണ്ടേ നിഷ്കളങ്ക ആഗ്രഹം. കളിയ്ക്കാന്‍ ഒരു കൂടപിരപ്പ് വേണം എന്ന മോഹം.
ഒറ്റ പെടല്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ തോന്നുമോ?

അഞ്ജു ഇന്നു നേരത്തെ ഉറങ്ങി. ഞാന്‍ ഓര്‍ക്കുക്കയായിരുന്നു.
7 വര്ഷം മുംബ്‌, ഒരിക്കലും ജീവത്തില്‍ ഉണ്ടാവില്ല എന്ന് കരുതിയ സന്തോഷങ്ങള്‍ അഞ്ജു കൊണ്ടു വന്നു. അവളുടെ " അമ്മ" വിളി കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത ഏതോ ഒരു അമ്മ അവളെ ഉപേക്ഷിച്ചു പോയ ആ ആശ്രമത്തില്‍ നിന്ന , അവളെ ഞങ്ങള്‍ സ്വന്തമാകിയപ്പോ എനിക്ക് " അമ്മ " എന്ന് വിളി കേള്കാനുള്ള ഭാഗ്യം ഉണ്ടായി. 10 മാസം മാത്രം പ്രായമുള്ള അവളെ , ഞാന്‍ ആദ്യമായി കണ്ടപ്പോ തന്നെ ഇഷ്ട പെട്ടു . ആ വലിയ കണ്ണുകളില്‍ നിറയെ ഞാന്‍ കണ്ടു ഒരു അമ്മക്കായി കരയുന്ന ഒരു കുരുന്നു മനസ്. അവളെ ഞങ്ങള്‍ കൊണ്ടു വന്നു. ഞങ്ങളുടെ മകളാക്കി . അല്ല അവള്‍ ഞങ്ങളെ അവളുടെ അച്ഛനും അമ്മയും ആക്കി.

ഇന്നവള്‍ക്ക്‌ ഒരു അനിയത്തിയെ വേണം . ഒട്ടപെടല്‍ അവള്‍ അനുഭവിക്കരത്. എവിടെയെങ്കിലും ഒരു നിര്‍ഭാഗ്യവതിയായ അമ്മ വേണ്ട എന്ന് പറഞ്ഞ ഒരു കൊച്ചു മാലാഖ ഉണ്ടാവും. അവളെ ഞങ്ങള്‍ക്ക്‌ വേണം. ഞങ്ങളുടെ അഞ്ജുവിനെ ഒരു ചെച്ചിയാക്കാന്‍ , അവളെ ഞങ്ങള്‍ കൊണ്ടു വരും.

******
അനാഥ-----------------------ആരാണ് അനാഥ . ഉപേക്ഷിക്കപെട്ട കുഞ്ഞോ അതോ ജന്മം കൊടുത്ത് ഉപേക്ഷിച്ച അമ്മയും അച്ഛനുമോ ?

തിങ്കളാഴ്‌ച, ഓഗസ്റ്റ് 10, 2009

ഉണ്ണികുട്ടന്‍ ചോദിക്കുന്നു



ഉണ്ണികുട്ടന്‍ സന്ധ്യക്ക്‌ കളിക്കാന്‍ പോയിട്ട് വന്നതും, ഷൂസും കൂടി ഊരാതെ അമ്മയുടെ അടുത്തേക്ക് ഓടി. ദേവൂ മോളെ ഉറക്കുകയാണ് അമ്മ. അമ്മയുടെ സാരി തുമ്പത്ത് പിടിച്ചു നിന്നു അവന്‍ .
" ഉണ്ണി കുട്ടാ, ഒച്ച വെക്കണ്ടാ, ദേവൂ ഉറങ്ങി , കൈയും കാലും കഴുകി ഉണ്ണാന്‍ വരൂ, അമ്മ ചോറ് വിളമ്പാം".
അമ്മ മോളെ കിടത്തി തിരിഞ്ഞു നൊക്കിയപ്പൊഴ് കണ്ടത്‌, കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍കുന്ന ഉണ്ണി കുട്ടനെയാണ്.
" എന്ത്‌ പറ്റി ഉണ്ണി കുട്ടാ ? എന്തിനാ എന്റെ കുട്ടി കരയുന്നത് ? "
" അമ്മേ , ഉണ്ണി കുട്ടന്റെ അച്ഛന്‍ മരിച്ചു പോയോ അമ്മേ "
പ്രതീക്ഷിച്ച ഒരു ചോദ്യം , പക്ഷെ പ്രതീക്ഷിക്കാത്ത സമയത്തില്‍ ,കൂട്ടുക്കാരന്മാര്‍ വല്ലതും പറഞ്ഞിടുണ്ടാവും , അല്ലാതെ അവനിങ്ങനെ ഒന്നും ചോദിക്കില്ല.
" പറയമ്മേ , അച്ഛന്‍ മരിച്ചുവോ ?........................................... എന്തിനാമ്മേ അച്ഛന്‍ മരിച്ചത്‌ ?"
" ആരാ മോനോട് ഇതൊക്കെ പറഞ്ഞത് ?"
ഉണ്ണികുട്ടന്‍ അമ്മയെ നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല.
"വരൂ ഉണ്ണി കുട്ടാ, നമുക്കു ആഹാരം കഴിക്കാലോ ", അവനെ വാരി എടുക്കാന്‍ നോക്കിയപ്പോ അവന്‍ ഒന്നു കൂടി അകന്നു നിന്നു.
" അമ്മേ , മരിച്ചവര്‍ എവിടെക്കാ അമ്മേ പോവുക ?"
ഇവന്‍ വിടുന്ന മട്ടില്ലല്ലോ ഈശ്വര.
" സ്വര്‍ഗത്തിലേക്ക് ഉണ്ണി ?"
" എന്തിനാണ് അച്ഛന്‍ സ്വര്‍ഗത്തില്‍ പോയത് ?"
" അത്.................................. അത് പിന്നെ "..... ഈ കുട്ടിയോട്‌ എന്ത് പറഞ്ഞിട്ടാ മനസിലാക്കുക.
" അത് മോനേ അച്ഛന്‍ ഈ ലോകത്തില്‍ ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും ഉണ്ണി ".
അത് കേട്ടപോ അവന്‍ വേഗം അമ്മയുടെ മടിയില്‍ കേറി ഇരുന്നു.......
" അമ്മേ, ഇല്ലമേ എല്ലാം ചെയ്തു കഴിഞ്ഞിട്ടില്ല, എന്നോട് അടുത്ത അവധി കാലത്തു പൂരം കാണാന്‍ കൊണ്ടോവാം എന്ന് പ്രോമിസ് ചെയ്തതാ". ഉണ്ണി കുട്ടന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.
അമ്മ കരച്ചില്‍ അടക്കാന്‍ കുറെ പാടു പെട്ടു.
ഉണ്ണി കുട്ടന്‍ പിന്നെയും തുടങ്ങി,
" അമ്മേ ആരാമ്മേ അച്ഛനെ സ്വര്‍ഗത്തില്‍ കൊണ്ടു പോയെ ?"
" ദൈവം ."
" ആരാമ്മേ കൃഷ്ണനോ ?"
അതെ എന്ന് പതുക്കെ തല കുലുക്കി അമ്മ.
" അമ്മേ കൃഷ്ണന്ടെ അടുത്ത്‌ നമുക്കു മിണ്ടണ്ട കേട്ടോ അമ്മേ ."
കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് ഉണ്ണി പിന്നെയും ചോദിച്ചൂ,
"കൃഷ്ണനെന്തിനാ എന്റെ അച്ഛനെ കൊണ്ടു പോയെ ".
അമ്മക്ക് കരച്ചില്‍ അടക്കാനായില്ല, കരഞ്ഞു കൊണ്ടു അവനെ കെട്ടിപിടിച്ചു പറഞ്ഞു,
"അച്ഛന്‍ വളരെ വളരെ നല്ലതായിരുന്നു, അത് കൊണ്ടു കൃഷ്ണന്‍ കൊണ്ടു പോയി".
അമ്മ കരയുന്നത് കാണാന്‍ കഴിയഞ്ഞിട്ടണോ അതോ ഇനി ചോദിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണോ അറിയില്ല, ഉണ്ണി അവിടുന്ന് എഴുനേറ്റു പോയി.
കുറച്ചു സമയം കഴിഞ്ഞിട്ട് അവന്‍ വാതില്കല്‍ നിന്നു എത്തി നോക്കി കൊണ്ടു പറഞ്ഞു

"അമ്മേ, അമ്മ നല്ല കുട്ടിയാവണ്ട കേട്ടോ, ചീത്ത കുട്ടിയായാല്‍ മതി . അപ്പൊ കൃഷ്ണന്‍ അമ്മേ കൊണ്ടു പോവില്ലല്ലോ".

" ഞാന്‍ പോയിട്ട് ആകാശത്തില്‍ അച്ചന്‍ വന്നുവോ എന്ന് നോക്കട്ടെ, അമ്മ പറഞ്ഞില്ലേ അച്ഛന്‍ നക്ഷത്രമായെന്നു.........................."



*******
ഒരു ചിന്ത :
എല്ലാം കീഴടക്കി എന്ന് കരുതി മനുഷ്യന്‍ ചിരിക്കുമ്ബൊഴ് അവനെയും അവനെ സ്നേഹിക്കുന്നവരെയും തോല്പിക്കാനായി ദൈവം കണ്ടെത്തിയ ആയുധമാണോ മരണം ?

ചൊവ്വാഴ്ച, ജൂലൈ 28, 2009

സ്വപ്നങ്ങളെ ഉറക്കരുതെ ......

അമ്മയുടെയും അച്ഛന്ടെയും ഇടയില്‍ വീര്പുമുട്ടിയിരികുന്ന ആ പതിനഞ്ചു വയസ്സുകാരണ്ടേ മുഖത്തില്‍ ഞാന്‍ അവന്ടെ പ്രശ്നം/ പ്രശ്നങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു. എന്റെ ഇരുവത്‌ വര്‍ഷത്തെ അനുഭവത്തെ അവന്ടെ നിസ്സംഗ ഭാവം തോല്പിക്കുന പോലെ.

ആ കുട്ടിയുടെ അച്ഛന്‍ സ്വരത്തില്‍ ആശങ്കയും , മടിയും, ഭീതിയും ഒക്ക കലര്‍ത്തി പറഞ്ഞു തുടങ്ങി ' ഡോക്ടര്‍, ഞങ്ങളുടെ മകന്‍ ഈ ഇടയായി ആരോടും ഒന്നും മിണ്ടുന്നില്ല, ഒന്നിലും ഒരു ഉല്സാഹം ഇല്ല. ഇവന്‍ ഞങ്ങളുടെ ഒറ്റ മോന്‍ ആണ്‍. ഞങ്ങളെ സഹായിക്കണം . എത്രയും പെട്ടെന്ന്‍. അടുത്ത മാസം അവന്ടെ പത്താം ക്ലാസ്സ് പരീക്ഷയാന്‍ ".

എത്ര ചോദിച്ചിട്ടും ആ കുട്ടി എന്നോട്‌ ഒന്നും മിണ്ടിയില്ല, അച്ഛനെയും അമ്മയെയും പുറത്ത്‌ നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരിക്കല്‍ കൂടി അവനോട്‌ മിണ്ടാന്‍ ശ്രമിച്ചു. അപ്പോഴും മൌനം തന്നെ. അവന്ടെ നേരെ ഒരു കടലാസ് നീട്ടി, ഒരു പേനയും.

സാധാരണയായി ഞാന്‍ എപ്പോഴും ചെയ്യാരുല്ലതാണ് ഒരു പേനയും , കടലാസും കൊടുത്ത് എന്തെങ്ങിലും എഴുതാന്‍ പറയും. അവര്‍ മിക്കവാറും അതില്‍ കുത്തി കീറും. അവരുടെ വരകളിലും, വൃത്തങ്ങളിലും അവരുടെ മനസ്സു കാണാന്‍ എനിക്ക് കഴിയാറുണ്ട്. അങ്ങനെ ഒരു പരീക്ഷനമാന്‍ ഈ കുട്ടിയോടും ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്‌.
കുറച്ചനേരം കഴിഞ്ഞ ഞാന്‍ അവന്‍ മേശ പുറത്ത്‌ വച്ച കടലാസ് എടുത്ത്‌ നോക്കി. ഞാന്‍ കണ്ടത്‌ അതില്‍ ഒരു മനോ രോഗിയുടെ വരകളും , കുത്തുകളും ഒന്നും അല്ല. വൃത്തിയുള്ള കൈപടയില്‍ അവന്‍ എഴുതിയിരുന്നു.

" പ്രിയമുള്ള ഡോക്ടര്‍,

എനിക്ക് ആരോടും ഒന്നും പറയണ്ടാ , പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരും ഇല്ല. എന്നോടും ആരും ഒന്നും പറയണ്ട.. നിങ്ങള്‍ പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹികുന്നതല്ല.
നിങ്ങളെ ആരെയും ഞാന്‍ കാണുനില്ല. ഞാന്‍ കാണുന്നത് വെറും അട്ടയിട്ട വെളുത്ത കടലാസ് കൂട്ടങ്ങലാന്‍.
വെളുത്ത കടലാസുകളെ വൃത്തികെടാക്കുന കറുത്ത മഷി കുത്തുകളെ ഞാന്‍ ഭയക്കുന്നു. "

ഇത്ര മാത്രമെ അവന്‍ എഴുതിയിരുന്നുള്ളൂ. പക്ഷെ എനിക്കവണ്ടേ ഇപ്പോഴ്തെ അവസ്ഥക്കുള്ള കാര്യം പിടികിട്ടി.

അവന്‍ എഴുതിയതിണ്ടേ താഴെ ഞാന്‍ എഴുതി.

" പ്രിയമുള്ള അച്ഛന്‍ അമ്മമാരെ,

നിങ്ങളുടെ സ്വപ്നന്കള്‍ പൂവണിയാന്‍ നിങ്ങള്‍ അമിതമായി ശ്രമിക്കുമ്ബൊഴ്, കരിയുന്നത് നിങ്ങളുടെ മക്കളുടെ ജീവിതമാനെണ്ണ്‍ ഓര്‍ക്കുക.
മരുന്നൊന്നും വേണ്ട, അവനെ ഒരു പുസ്തക പുഴു ആക്കാതിരിക്കുക . "

എന്ന്,
ഡോക്ടര്‍.

വ്യാഴാഴ്‌ച, ജൂലൈ 23, 2009

കണ്ടതും , കേട്ടതും...........

മനുഷ്യര്‍ പലവിധം, മനുഷ്യ മനസ്സുകളും അത് പോലെ.

*************************************************************************************

അവളുടെ ഇരുട്ടുള്ള രാവുകള്‍ക്ക്‌ നിറം പകര്‍ന് കൊടുതീരുന്നത് അവനെ കുറിച്ചുള്ള മധുര സ്വപ്നങ്ങളായിരുന്നു. അവളുടെ ദിനങ്ങള്‍ നീങ്ങാന്‍ അവന്ടെ ഓര്‍മ്മകള്‍ മാത്രം. പക്ഷെ അവന്റെ സ്വപ്നങ്ങളില്‍ അവള്‍ കടന്നുവന്നാല്‍ അവന്‍ അതിനെ " ദുസ്വപ്നം" എന്ന്‍ വിളിച്ചു.

**************************************************************************************

" അമ്മേ , വേറെ വിശേഷിച്ച് ഒന്നും ഇല്ലല്ലോ. എന്നാല്‍ ഞാന്‍ ഫോണ്‍ വെച്ചോട്ടെ. " അമ്മയുടെ മറുപടിക്ക്‌ കാത്തു നിക്കാതെ ഫോണ്‍ വച്ച്ചു‌ വിദേശത്തുള്ള മകന്‍.
അമ്മക്ക്‌ ആഴ്ചയില്‍ ഒരു തവണ വിളിക്കുന്ന മകനോട്‌ സംസാരിച്ച ആ നിമിഷങ്ങള്‍ വില മതിക്കാന്‍ പറ്റാത്തത്‌ . മകന്‍ പക്ഷെ " ഓ ഈ അമ്മക്ക്‌ എന്നും എന്താ ഇത്ര പറയാന്‍. ഈ കാള്‍ പത്തു ഡോളര്‍ ആയി " എന്ന്‍ കണക്കിടുങയായിരുന്നു.

**************************************************************************************

" ഇല്ലടാ ഞാന്‍ കഴിക്കാന്‍ നിക്കുന്നില്ല. ചേച്ചി എന്തെങ്കിലും ഉണ്ടാക്കി വെക്കും. ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് അങ്ങോട്ട് പോവുന്ന കാര്യം . " കൂടെ താമസിച്ചിരുന്ന റൂം മേറ്റ്‌ നോക്കി നില്‍കെ രാജീവ്‌ പെട്ടിയും എടുത്തു യാത്രയായി അതെ നഗരത്തില്‍ താമസിക്കുന്ന ചേച്ചിയുടെ അടുത്തേക്ക്‌. ജോലി നഷ്ടപെട്ടു ഇനി വാടകക്ക്‌ നിക്കാന്‍ പറ്റില്ല. ചേച്ചി സഹായിക്കും. അവിടെ നില്‍കാം കുറച്ചു ദിവസം.

അഞ്ചു മണികൂര്‍ കാത്തു നിക്കേണ്ടി വന്നു ചേച്ചിയുടെ വീട് മുറ്റത്ത്‌. സെല്‍ ഫോണ്‍ അടിച്ചിട്ടും എടുത്തില്ല . ഞാന്‍ വരുന്ന കാര്യം ചേച്ചി മറന്നുവോ ?

ചേച്ചി വന്നു, " ഓ രാജീവ്, ഞങ്ങള്‍ ഒരു സിനിമക്ക്‌ പോയതാ. വന്നിട്ട ഏറെ നേരമായോ. നീ കഴിച്ചു കാണും അല്ലെ. ............................അല്ല ഇനി നിനക്ക് വീട് എത്തനമെങ്ങില്‍ ലാസ്റ്റ് ബസ്സ് പുരപെടാന്‍ സമയമായി, ചായ കുടിച്ചിട്ട് പോവാം വാ".

ചേച്ചി തന്ടെ കൈയിലെ പെട്ടി കാണതതാണോ അതോ ................

**************************************************************************************

" അമ്മേ , എനിക്ക് മഞ്ഞ പാവാട മതി ". അമ്മു പറഞ്ഞു.
"ഓ , നല്ല കളര്‍ , നിന്ടെ കറുപ്പിന്‍ ഇത് നന്നായി ചേരും. " അമ്മ പരിഹസിച്ചു.
എന്തിനാ നീ അവളെ വിഷമിപ്പികുനത്. അവള്‍ക്ക്‌ മഞ്ഞ മതിയെങ്ങില്‍ അത് മതി. അച്ഛന്‍ പറഞ്ഞു.
അച്ഛ വേണ്ടച്ച്ച. എനിക്ക് അമ്മക്ക്‌ ഇഷ്ട പെടുന്ന കളര്‍ മതി.
പത്തു വയസുകാരി അമ്മുവിന്‍ , അമ്മയെ , അല്ല അച്ഛന്റെ പുതിയ ഭാര്യയെ സന്തോഷിപ്പിക്കാനുള്ള ശ്രമം. അമ്മക്കാവട്ടെ എങ്ങനെയെങ്ങിലും " ഈ നാശം ഒന്നും ഒഴിഞ്ഞു കിട്ടിയാല്‍ മതി " എന്ന ചിന്ത.

**************************************************************************************

തിങ്കളാഴ്‌ച, ജൂലൈ 20, 2009

എനിക്ക് പറയാനുള്ളത്

എനിക്ക് പറയാന്‍ ഒരു പാടുണ്ട് . പക്ഷെ സമയം ഒരു പരിമിതി ആവുമ്ബൊഴ്, വാക്കുകളും വഴുതി പോവുന്നു . ഇടക്ക് സമയവും വാക്കുകളും ഒത്തു ചെരുമ്ബൊഴ് എന്ധേങ്ങിലും ഇവിടെ പ്രതീക്ഷികാം.

ബുധനാഴ്‌ച, ജൂലൈ 15, 2009

വാടിയ പൂ മൊട്ടുകള്‍

" നന്ദു ഏട്ടാ, എന്താ ഇതു, ഇങ്ങനയൊക്കെ തോന്നുനത് തന്നെ തെറ്റാണ്. നമ്മുടെ കല്യാണത്തിന്‍ ഇനി പത്തു ദിവസം അല്ലെ ഉള്ളു . അതിന്‍ മുംബ്‌ ഇതൊന്നും വേണ്ടാ കേട്ടോ. അച്ഛനും അമ്മയും ഇല്ലാത്ത നേരം നോക്കി വന്നിരിക്കുനത് ഇതിനാണോ ? ഞാന്‍ പിണങ്ങി കേട്ടോ" . സ്വരത്തില്‍ അല്പം ശുണ്ടി കലര്‍ത്തി പറഞ്ഞു നിര്ത്തി മീര. നന്ദു പക്ഷെ അതൊന്നും കാര്യമാക്കിയ മട്ടില്ല. അവന്‍ അവളുടെ നെറ്റിയില്‍ വീണു കിടക്കുന്ന മുടിയിഴാകള്‍ മാടി ഒതുക്കി, അവളുടെ കാതില്‍ പതുക്കെ തട്ടി , ജിമിക്കികള്‍ കിടന്നാടുന്ന ചന്തം നോക്കി നില്‍കുക ആയിരുന്നു. അത് കണ്ടപൊഴ് മീരക്ക് കൂടുതല്‍ ദേഷ്യം വന്നു. " ഒന്നു പോവുന്നുണ്ടോ ഇവിടുന്‍. അച്ഛനും അമ്മയും എത്താറായി ". " മീരകുട്ടി, എന്റെ സ്വപ്ന സുന്ദരി, എന്നോടെന്ധിനി പിണക്കം ? പത്തു ദിവസം പോയിട്ട, പത്തു മിനിറ്റ് എനിക്ക് കാത്തിരിക്കാന്‍ വയ്യാത്ത അവസ്തയാനിപൊഴ്. പാവമല്ലേ നിന്ടെ നന്ദു ഏട്ടന്‍. പാവതിണ്ടേ ഒരു ആഗ്രഹമല്ലേ നിന്ടെ eശംഖു പുഷ്പം പോല്ലുള്ള കഴുത്തില്‍ ഞാന്‍ കെട്ടിയ താലി കാണണം എന്ന്. ഇന്നലെ അമ്മ ക്ഷേത്രത്തില്‍ പോയി പൂജിച്ചു കൊണ്ടു വന്നത് മുതല്‍ എനിക്കൊരു തോന്നല്‍. അത് നിന്ടെ കഴുത്തില്‍ കിടക്കുനത് കാണണം . എത്രയും വേഗം. പ്ലീസ് മീര ഞാന്‍ ഒന്നു കെട്ടി നോക്കട്ടെ. "
" വേണ്ട , വേണ്ട , വേണ്ട, ഞാന്‍ സമ്മതിക്കില്ല. നന്ദു ഏട്ടന്‍ എന്റെ കഴുത്തില്‍ താലി കേട്ടുനത് വാഴത്തോട്ടത്തില്‍ ആയിരിക്കരുത്‌ , കതിര്‍ മണ്ടപത്തില്‍ , കൊട്ടും കുരവയും കെട്ട്, എല്ലാവരുടെയും അനുഗ്രഹങ്ങളോടെ , പട്ടും , പൊന്നും അണിഞ്ഞു കൊണ്ടു. അത് എന്റെ സ്വപ്നമാന്‍." അവള്‍ കരയുകായിരുന്നു .
നന്ദു പതുക്കെ പറഞ്ഞു " എനിക്കറിയാം , മീരക്ക് വിഷമമുണ്ട് , എനിക്ക് ഇങ്ങനെ ഒരു മോഹം.............. ഒരു അഞ്ചു മിനിട്ട് അത് കഴിഞ്ഞു ഞാന്‍ മാല ഊരി എടുത്തു കൊള്ളാം...... " അവന്‍ യാചിച്ചു നില്‍കുന്നത് കാണാന്‍ കഴിയാഞ്ഞിറ്റ്‌ അവള്‍ തല കുനിഛു നിന്നു. " എടി പൊട്ടി, ആകാശത്തിലും , കടലിലും ഒക്കെ ആള്‍കാര്‍ കല്യാണം കഴിച്ചിട്ടുണ്ട്. പക്ഷെ വാഴ തോട്ടത്തില്‍ നമ്മളാണ് ആധ്യം". " തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ നോക്കണ്ട, എന്ത് വേണമെങ്ങിലും ചെയ്തോ ". കേട്ട പാതി, കേള്‍ക്കാത്ത പാതി അവന്‍ താലി കെട്ടി.
എവിടെയോ ഒരു മന്ത്ര ഘോഷം കേട്ടത്‌ പോലെ .

അവര്കിടയില്‍ കുറെ നേരം അസഹനീയമായ ഒരു മൌനം മാത്രമായിരുന്നു. അവള്‍ അറിയാതെ അവളുടെ മിഴികളില്‍ നിന്ന്‍ കണ്ണീര്‍ മുത്തുങള്‍ പോഴിയുന്നുണ്ടായിരുന്നു. നന്ദു അത് തന്ടെ ചുണ്ടുകള്‍ കൊണ്ട ഒപ്പി എടുത്തു. " മീര , എനിക്ക് ഹരിടെ വീട് വരെ ഒന്നു പോണം. നീ ഇങ്ങനെ വിഷമിക്കാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല. ഇന്നലെങ്ങില്‍ പത്തു ദിവസം കഴിഞ്ഞിട്ടായാലും ഞാന്‍ തന്നെയല്ലേ താലി കേട്റെണ്ടാത് . വിഷമിക്കാതെ പോയി വല്ല സ്വപ്നങ്ങളും കണ്ടിരിക്ക് കുട്ടി" .
പറഞ്ഞു കൊണ്ടിരിക്കേ അവന്‍ അവളുടെ കഴുത്തില്‍ കെട്ടിയ താലി ഊരീ എടുത്തു. എന്തൊക്കെയോ നഷ്ടപെട്ട പോലെ തോന്നി മീരക്ക് . പതുക്കെ പറഞ്ഞു അവള്‍ " ബ്യ്കില്‍ പൊവുമ്ബൊഴ് സുക്ഷിക്കണം. വലിയ സ്പീടോന്നും വേണ്ട കേട്ടോ. ഇന്ന തന്നെ തിരിക്കില്ലേ അവിടുന്‍". ഇത കേട്ടിട്ട് കുസൃതി ചിരിയോടെ നന്ദു അവളെ നോക്കി പറഞ്ഞു. " എന്റെ ഭഗവാനെ, വെറുതയല്ല എല്ലാവരും പറയുന്നത്, താലി കെട്ടിയാല്‍ പെണ്‍ ഭരിക്കാന്‍ തുടങ്ങും എന്ന്. ശരി ഭാര്യെ ഉത്തരവ്‌, ഞാന്‍ വണ്ടി തള്ളി കൊണ്ടു പോക്കോളം കേട്ടോ ". മീരക്ക് ചിരി അടക്കാനായില്ല .

നന്ദു ഏട്ടന്‍ , എന്നും ഇങ്ങനെ ആയിരുന്നു. എല്ലാതിനും ഒരു ധ്രിതി. ക്ഷമയില്ല ഒരു കാര്യത്തിലും. കുട്ടി കാലത്ത്‌ ഒരിക്കല്‍, ഒരുക്കി വച്ചിരിക്കുന്ന വിഷു കണി കാണാന്‍ രാവിലെ വരെ കാത്തിരിക്കാന്‍ വയ്യാന്ദ്‌ രാത്രി തന്നെ പോയി കണ്ടു. വല്യമ്മാവന്‍ അത് കണ്ടു പിടിച്ച് ഒരു പാട് തല്ലു കിട്ടി അന്ന് .

കളിക്കൂട്ടുകാരന്‍ തന്നെ വേണം എന്നും ജീവിത്തത്തില്‍ കൂടെ എന്ന എപ്പോഴാന്‍ തനിക്ക്‌ തോന്നിയത്‌ ? മയില്‍ പീലികള്‍ മാത്രം സൂക്ഷിച്ച് വച്ചിരുന്ന പുസ്തകങ്ങളില്‍ നന്ദു ഏട്ടന്ടെ കത്തുങള്‍ വക്കാന്‍ തുടങ്കിയത് ? എപ്പോഴോ എന്നോ നന്ദു ഏട്ടനും ഞാനും തീരുമാനിച്ചു ഒരുമിച്ച്. ആദ്യം വീട്ടില്‍ പറഞ്ഞത് നന്ദു എട്ടനാന്‍ , ആര്‍കും ഒരെതിര്പും ഇല്ല. മുറ പെണ്ണല്ലേ . കല്യാണം പഠിത്തം കഴിഞ്ഞിട്ടെന്‍ തീരുമാനിച്ചു. ഒന്നിനും കാത്തു നില്‍കാന്‍ ഇഷ്ട പെടാത്ത നന്ദു ഏട്ടന്‍ ഒരു ജന്മം വേണമെങ്ങിലും കാത്തിരിക്കും ഞാന്‍ മീരക്ക്‌ വേണ്ടി എന്ന പറഞ്ഞു. എന്നാലും അവസാനം കണ്ടില്ലേ സ്വന്തം സ്വഭാവ മഹിമ കാണിച്ചത്‌.

നന്ദു ഏട്ടന്ടെ ഒരു കാര്യം.

സന്ധ്യ ദീപം കൊളുത്തി , തൊടിയില്‍ നിന്ന്‍ കിട്ടിയ മുല്ല മൊട്ടുകള്‍ കേട്ടുങയായിരുന്നു മീര . അകത്ത്‌ അമ്മയും അച്ഛനും കുറെ ഏറെ ബന്ധുക്കളും ഉണ്ടായിരുന്നു . അവര്‍കെല്ലാം സാരിയും പണ്ടവും കാണിക്കുന്ന തെരക്കിലാന്‍ അമ്മ. അച്ഛന്‍ പാവം ഇനിയും ആരെയെങ്ങിലും വിളിക്കാനുണ്ടോ, ആഹാരതിണ്ടേ എര്പാടൊക്കെ ശരിയായില്ലേ, വണ്ടികളൊക്കെ കൃത്യ സമയത്ത് എത്തില്ലേ, അങ്ങനെ നീളുന്നു അച്ഛന്ടെ ആശങ്ങങള്‍.
" ശങ്കരാ, ശങ്കരാ...............................". വലിയച്ഛനല്ലേ അത്, പൂവ് കേട്ടുനത് നിര്തിയിട്ട് മീര എത്തി നോക്കി , തന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ വലിയച്ഛന്‍ അകത്തു കേറി പോയി. വലിയച്ഛനെന്താ ഇന്നു സുഗമില്ലേ. നടത്തത്തില്‍ ഒരു വേഗമില്ല.
ഒരു കൂട്ടകരച്ചില്‍ കെട്ടാന്‍ മീര പൂ കേട്ടുനത് നിര്‍ത്തിയത്‌.
അകത്ത്‌ ഓടി ചെന്നു അവള്‍. ബോധ ശൂന്യയായി കിടക്കുന്ന അമ്മ, തലയില്‍ കയ്യും വച്ചിരിക്കുന്ന അച്ഛന്‍. വിതുമ്പി കരയുന്ന മുത്തശി , ഇവര്കെല്ലാം എന്ത് പറ്റി ? വലിയച്ഛന്‍ മീരടെ അടുത്ത് വന്ന നിറമിഴികളോടെ അവളെ നോക്കി പറഞ്ഞു, " മോളെ, നന്ദു ..............അവന്ടെ വണ്ടി ................ലോര്രിയില്‍ ഇടിച്ചത്... പോയി.......പോയി................"

മീര ഒന്നും കേട്ടില്ല, അവളുടെ മുല്ല പൂ മാല കരയുന്നുണ്ടായിരുന്നു................